ബംഗളൂരു:ഹിന്ദു പെൺകുട്ടിയെ ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ച യുവാവിനെതിരെ കേസ്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തതിന് ശേഷമാണ് മതപരിവർത്തനത്തിന് നിർബന്ധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യൂനസ് പാഷ എന്ന ഫയാസ് അഹമ്മദിനെ അറസ്റ്റ് ചെയ്തു.
യുവാവിനെതിരെ പോലീസ് പോക്‌സോയും മതപരിവർത്തന വിരുദ്ധ നിയമവും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ ഇയാൾ മതപരിവർത്തനത്തിന് നിർബന്ധിച്ചിരുന്നത്. കർണാടകയിലെ നാഗമംഗലത്താണ് സംഭവം. സാമ്പാറിൽ ഉറക്ക ഗുളികകൾ കലർത്തി വീട്ടിലുള്ളവർക്ക് നൽകാനും യുവാവ് പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെൺകുട്ടി കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. യുവാവ് കുട്ടിയ്‌ക്ക് സ്മാർട്ട് ഫോണും സിമ്മും വാങ്ങി നൽകിയെന്നും വീഡിയോ കോളിൽ സ്വകാര്യഭാഗങ്ങൾ കാണിക്കാനും നിർബന്ധിച്ചതായി പെൺകുട്ടി പറഞ്ഞു. തുടർന്ന് യുവാവ് ദൃശ്യങ്ങൾ കാണിച്ചാണ് പീഡനത്തിനിരയാക്കിയത്. പിന്നീട് പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് യുവാവ് പീഡിപ്പിച്ചത്. സത്യം വീട്ടിലറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.
Comments