ഭോപ്പാൽ: വനവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുകയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത പാസ്റ്റർക്കെതിരെ കേസ്. ദാമോ സ്വദേശി ഇഷു സൻസ്തയ്‌ക്കെതിരെയാണ് കേസ് എടുത്തത്. ഇയാൾക്ക് പുറമേ സഹായികളായ എട്ട് പേർക്കെതിരെ കൂടി പോലീസ് കേസ് എടുത്തിട്ടുണ്ട്.
മരഹാർ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളെയാണ് ഇഷുവിന്റെ നേതൃത്വത്തിലുള്ള സംഘം നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയിരിക്കുന്നത്. ഇതിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഭീഷണിപ്പെടുത്തിയും, പ്രലോഭിപ്പിച്ചുമാണ് സംഘം ആളുകളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവമാണെന്ന് പോലീസിന് വ്യക്തമായി. ഇതോടെയായിരുന്നുകേസ് എടുത്തത്. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസ് എടുത്തത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും, എസ്/എസ്ടി നിയമത്തിലെ വിവിധ വകുപ്പുകളുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
Comments