ന്യൂഡൽഹി : ആചാരങ്ങളെയും , വിശ്വാസങ്ങളെയും പരിഹസിക്കരുതെന്ന് കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി .അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ‘സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചും പുതിയ വിപണി സാധ്യതകളെക്കുറിച്ചുമുള്ള മാസ്റ്റർ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദേഹം .
ഒരു സിനിമാ ആസ്വാദകൻ എന്ന നിലയിൽ താൻ കാന്താര ഒന്നിലധികം തവണ കണ്ടിട്ടുണ്ടെന്നും അത് ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് ഇപ്പോഴും ആശ്ചര്യമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ നിർമ്മിക്കുമ്പോൾ ഒരു പ്രത്യേക വിഭാഗത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല, .ചിത്രത്തിന് തിരക്കഥയൊരുക്കുമ്പോൾ തന്നെ മുത്തശ്ശിയുടെ കഥ പറയൽ ശൈലിയാണ് സ്വാധീനിച്ചത്.
ഇന്ത്യയിലെ ഓരോ ഗ്രാമത്തിനും അവരുടേതായ ആചാരമുണ്ട്. പ്രകൃതിയുമായി ബന്ധപ്പെട്ട ഈശ്വര സങ്കൽപ്പമാണ് അവരെ സംരക്ഷിക്കുന്നത് എന്ന് വിശ്വസിക്കുന്നു. വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന ചോദ്യത്തിനു ഒരു വിശ്വാസിയെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. “അവിശ്വാസികൾ പോലും അവരുടെ ബോധ്യങ്ങളിൽ വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു. ദൈവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ എന്താണെന്ന ചോദ്യത്തിന്. “സിനിമയാണ് ദൈവം,” അത് തനിക്ക് പ്രശസ്തി നേടിത്തന്നുവെന്നും ഐഎഫ്‌എഫ്‌ഐയിൽ ഇടം നേടിത്തന്നുവെന്നും അദ്ദേഹം പറഞ്ഞു.കാന്താര’യിലെ ശിവന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് കുട്ടിക്കാലം മുതൽ ആഗ്രഹമുണ്ടായിരുന്നു. രണ്ടാം ലോക്ക്ഡൗൺ സമയത്താണ് കാന്താര എന്ന ആശയം ഉടലെടുത്തത്, കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ തന്റെ ജന്മനാടായ കുന്ദാപുരയിലാണ് മുഴുവൻ സിനിമയും ചിത്രീകരിച്ചത്.
കുട്ടിക്കാലം മുതൽ താൻ ഒരു യക്ഷഗാന കലാകാരനായിരുന്നുവെന്ന് ഋഷഭ് പറഞ്ഞു.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നിരന്തരമായ സംഘർഷമാണ് ‘കാന്താര’യുടെ കഥയുടെ അടിസ്ഥാനം. ഇത് പ്രകൃതി, സംസ്കാരം, കെട്ടുകഥ എന്നിവയുടെ സംയോജനമാണ്















