ഹൈദരാബാദ് : തെലങ്കാനയിൽ കോൺഗ്രസിന് തിരിച്ചടി . മുതിർന്ന നേതാവ് മാരി ശശിധർ റെഡ്ഡി ബി.ജെ.പിയിൽ ചേർന്നു. തെലങ്കാനയിൽ വികസനം നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമെ സാധിക്കു എന്ന് ശശിധർ റെഡ്ഡി പ്രതികരിച്ചു.
ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. തെലങ്കാന ബിജെപി നേതാക്കളായ കിഷൻ റെഡ്ഡി, ബന്ദി സഞ്ജയ്, ഡികെ അരുണ, ഇറ്റാല രാജേന്ദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ ആഗ്രഹം പോലെ തെലങ്കാനയിൽ ബിജെപിയെ ശക്തിപ്പെടുത്തും. ടിആർഎസ് സർക്കാരിനെ പുറത്താക്കാൻ പ്രവർത്തിക്കുമെന്നും മാരി പറഞ്ഞു.
നിരവധി കോൺഗ്രസ് നേതാക്കാളാണ് ഇതിനോടകം ബിജെപിയിൽ ചേർന്നിരിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ ദേശീയ പാർട്ടിയായ ബിജെപിക്കെതിരെ ശക്തമായി തിരിച്ച് വരും എന്ന പ്രഖ്യാപനങ്ങൾ നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിൽ കൊഴിഞ്ഞ് പോക്ക് തുടർക്കഥയാകുന്നത്. പാർട്ടിക്കുള്ളിലെ ഭിന്നത പുറത്ത് വന്നിട്ടും പ്രവർത്തകരെ ഒന്നിപ്പിച്ച് നിർത്താൻ എഐസിസിക്കോ കോൺഗ്രസ് അദ്ധ്യക്ഷനോ ഒന്നും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.
Comments