ദോഹ : ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിനിടെ ഇംഗ്ലണ്ട് ഫുട്ബോൾ താരങ്ങളുടെ ഭാര്യമാരും കാമുകിമാരും ചേർന്ന് ആഢംബര പാർട്ടി നടത്തി . ഒരു ബില്യൺ യൂറോ (8505 കോടി രൂപ) വിലമതിക്കുന്ന ആഢംബര കപ്പലിലാണ് പാർട്ടി നടന്നത് . 17 ലക്ഷം രൂപയുടെ മദ്യമാണ് ഇവർ കുടിച്ചു തീർത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഈ ടൂർണമെന്റിൽ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ഇറാനെ 6-2 ന് തോൽപ്പിച്ച് മികച്ച തുടക്കം കുറിച്ചിരുന്നു.ഒരു ബില്യൺ യൂറോയുടെ കപ്പലിൽ ഒരു രാത്രികൊണ്ട് കോടിക്കണക്കിന് രൂപ ചിലവഴിച്ചതോടെ ഈ പാർട്ടിയെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. പാർട്ടിയിലെ സ്ത്രീകളിൽ ജാക്ക് ഗ്രീലിഷിന്റെ കാമുകി സാഷ ആറ്റ്വുഡും ഹാരി മഗ്വെയറിന്റെ ഭാര്യ ഫെർണും ഉൾപ്പെടുന്നു. ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിന്റെ ഭാര്യ മേഗൻ ഡേവിസൺ, ആനി കിൽനറുടെ ഭാര്യ കെയ്ൽ വാക്കർ എന്നിവരും പങ്കെടുത്തു. പ്രീമിയം ഡ്രിങ്ക് പാക്കേജുകളും പാർട്ടിയിൽ ഉണ്ടായിരുന്നു.
പാർട്ടിയിൽ പങ്കെടുത്തവരിൽ പലരും നൃത്തവും ചെയ്തു . നിലവിൽ ദോഹയിലാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. ഫിഫയുടെ 6,762 അതിഥികളിൽ ഇംഗ്ലണ്ട് കളിക്കാരുടെ ഭാര്യമാരും കാമുകിമാരും ഉൾപ്പെടുന്നു. സ്പാ, ബ്യൂട്ടി സലൂൺ മുതൽ ജിമ്മും തെർമൽ ബാത്തും വരെയുള്ള സൗകര്യങ്ങൾ ഈ കപ്പലിൽ ലഭ്യമാണ്.
അതേസമയം ഫിഫ ലോകകപ്പിൽ, സ്റ്റേഡിയത്തിൽ ബിയറോ മറ്റേതെങ്കിലും തരത്തിലുള്ള ലഹരിപാനീയങ്ങളോ ആസ്വദിക്കാൻ ഫുട്ബോൾ പ്രേമികൾക്ക് അവസരം ലഭിക്കില്ല.. ഖത്തറിൽ മദ്യം വിൽക്കുന്നതിനും കുടിക്കുന്നതിനും നിരോധനമുണ്ടെങ്കിലും ഫിഫ ലോകകപ്പ് കണക്കിലെടുത്ത് നിയമങ്ങൾ മയപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു.
Comments