ന്യൂഡൽഹി : റഷ്യയിൽ നിന്നുള്ള കൃഷ്ണ ഭക്തയായ സ്വെറ്റ്‌ലാന ഒച്ചിലോവയുടെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പ്രൊഫഷനിൽ ഗ്രാഫിക് ഡിസൈനറായ സ്വെറ്റ്‌ലാനയ്‌ക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. കൃഷ്ണ ഭക്തി തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് അവർ വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും ആളുകളോട് സംവദിക്കാറുണ്ട്.
സ്വെറ്റ്‌ലാനയുടെ ആദ്യ ഭർത്താവ് ഒരു മുസ്ലീമായിരുന്നു. ഇസ്ലാം മതം സ്വീകരിക്കാൻ ഭർത്താവ് അവരെ നിർബന്ധിക്കാറുണ്ടായിരുന്നു. കൃഷ്ണ ഭഗവാനെ പറ്റിയുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ വായിച്ച ശേഷം ഭർത്താവ് സ്വെറ്റ്‌ലാനയെ ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദം ചെലുത്തി മർദ്ദിക്കാറുണ്ടായിരുന്നു.
വൈകാതെ സ്വെറ്റ്‌ലാന വിഷാദരോഗത്തിനടിമയായി .ആത്മഹത്യ പ്രവണതയും ഉണ്ടായി . കൃഷ്ണഭക്തി വേണോ , ഭർത്താവ് വേണോ എന്ന ചോദ്യത്തിന് കൃഷ്ണഭക്തി വേണമെന്നായിരുന്നു സ്വെറ്റ്‌ലാനയുടെ മറുപടി.
2016ൽ ഭർത്താവുമായി പിരിഞ്ഞു. ഇന്ത്യയിൽ വന്നു അതിനിടയിൽ തനിക്കുണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, കൃഷ്ണ ഭക്തിയുടെ പാതയിലേക്ക് മാറാൻ സ്വെറ്റ്‌ലാന തീരുമാനിച്ചു
‘ എന്റെ ഈ വിവാഹം ഒരു അബദ്ധമായിരുന്നു. ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകുന്നവരുടെ വേദന എനിക്ക് മനസ്സിലാകും. ആ സമയത്ത് ഞാൻ നരകത്തിൽ ജീവിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്.എന്റെ ഭർത്താവിനോടുള്ള ഭയം ഇന്ന് എന്നിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായി. ഞാൻ സന്തോഷിക്കാൻ തുടങ്ങി. ‘ സ്വെറ്റ്‌ലാന പറയുന്നു.
വിവാഹമോചനത്തിന് ശേഷം സ്വെറ്റ്‌ലാന മായാപൂരിൽ താമസം തുടങ്ങി. ഇവിടെ വച്ചാണ് റോഷൻ ഝായെ പരിചയപ്പെടുന്നത്. അദ്ദേഹവും കൃഷ്ണഭക്തനാണ്. പരസ്പരം അറിഞ്ഞതിന് ശേഷം ഇരുവരും വിവാഹ നിശ്ചയം നടത്തി. ‘ റോഷൻ ഝാ എന്നെ സ്വീകരിച്ചു. അവൻ എന്നെ സ്നേഹിക്കുന്നു അവൻ എന്റെ മകനെ സ്വന്തം മകനായി ദത്തെടുത്തിരിക്കുന്നു.‘ – സ്വെറ്റ്‌ലാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു
Comments