ജയ്പൂർ : രാജസ്ഥാനിലെ ഭരത്പൂരിൽ നടന്ന സമൂഹ വിവാഹത്തിനിടെ ദമ്പതികളെ കൊണ്ട് ഹിന്ദു വിരുദ്ധ പ്രതിജ്ഞ ചൊല്ലിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
11 ദമ്പതികളാണ് ബുദ്ധമതാചാരപ്രകാരം ഇവിടെ വിവാഹിതരായത് . വധൂവരന്മാർ ഹിന്ദു ആചാരപ്രകാരം 7 പ്രദക്ഷിണം നടത്തി വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും സ്വന്തം മതത്തിനെതിരായി 22 പ്രതിജ്ഞയെടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ബ്രഹ്മാവിനെയും വിഷ്ണുവിനെയും മഹേശ്വരനെയും ഗണപതിയെയും ഞാൻ വിശ്വസിക്കുകയോ ആരാധിക്കുകയോ ചെയ്യില്ല എന്ന് വൈറലായ വീഡിയോയിൽ നവദമ്പതികൾ പറയുന്നത് കേൾക്കാം.
ക്യാബിനറ്റ് മന്ത്രി വിശ്വേന്ദ്ര സിംഗ്, ഭരത്പൂർ മേയർ, ജില്ലാ കളക്ടർ, 20 ലധികം ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ചടങ്ങിലാണ് ഹിന്ദു വിരുദ്ധ പ്രതിജ്ഞ എടുപ്പിച്ചത് .
,“വിവാഹത്തിനിടയിൽ ഈ രീതിയിൽ സത്യവാചകം ചൊല്ലിക്കൊടുക്കുമെന്ന് ഞങ്ങൾക്ക് അറിയിപ്പൊന്നും നൽകിയിട്ടില്ല. ചടങ്ങ് കഴിഞ്ഞയുടനെ, അത് കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് പോകാൻ കാത്തിരിക്കുകയായിരുന്നു, എത്രയും വേഗം വീട്ടിൽ പോയി ഞങ്ങളുടെ ഹിന്ദു പാരമ്പര്യമനുസരിച്ച് ദേവീദേവന്മാരെ ആരാധിക്കാം. വീട്ടിൽ വന്നതിനു ശേഷം ഞങ്ങൾ ഹിന്ദു ആചാരപ്രകാരം ദൈവത്തെ ആരാധിക്കുകയും വിവാഹത്തിന് ശേഷമുള്ള എല്ലാ ചടങ്ങുകളും നടത്തുകയും ചെയ്തു. ‘ ചടങ്ങിൽ വിവാഹിതനായ വിപിൻ പറഞ്ഞു.
തുയ്യ ഗ്രാമത്തിൽ നിന്നുള്ള വിപിന്റെ വീട്ടിൽ ഇപ്പോഴും ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങൾ ഉണ്ട്. ഞങ്ങൾ വിവാഹിതരായത് മാലയിട്ടാണ്. തുടർന്ന് 22 പ്രതിജ്ഞ ചൊല്ലി. ഞാനും ഭാര്യയുടെ അച്ഛനും ചേർന്ന് 11,000 രൂപ നൽകിയാണ് വിവാഹത്തിന് രജിസ്ട്രേഷൻ നടത്തിയത് – വിപിൻ പറഞ്ഞു
എന്നാൽ ബുദ്ധമത പണ്ഡിതരുടെ അഭിപ്രായത്തിൽ, ഈ മതത്തിൽ ഒരിടത്തും 22 പ്രതിജ്ഞകളെ കുറിച്ച് പരാമർശമില്ല. ബുദ്ധമതത്തിൽ ഒരു മതത്തെയും എതിർക്കുന്ന ഒരു പ്രതിജ്ഞ പോലുമില്ലെന്നും മഹാകരുണിക് ബുദ്ധ വിഹാർ പ്രസിഡന്റ് നരേന്ദ്ര ബുദ്ധ പറഞ്ഞു.
വിവാഹച്ചടങ്ങിൽ ചൊല്ലിയത് ബാബ അംബേദ്കറുടെ 22 പ്രതിജ്ഞകളാണെന്നാണ് സന്ത് രവിദാസ് കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് ലാൽചന്ദ് തെൽഗുരിയ പറഞ്ഞത് . 1956 ഒക്ടോബർ 15-ന് നാഗ്പൂരിൽ വെച്ച് ഡോ. ഭീംറാവു അംബേദ്കർ എടുത്ത 22 പ്രതിജ്ഞകളാണിവയെന്നും കമ്മിറ്റി അവകാശപ്പെട്ടു.
എന്നാൽ പ്രതിഷേധം ശക്തമായതോടെ സന്ത് രവിദാസ് സമിതി കൺവീനർ ഗിർധാരി ലാൽ ബൈർവ ക്ഷമാപണം നടത്തി . പാവപ്പെട്ടവരുടെ കുട്ടികളുടെ കൂട്ടവിവാഹം നടത്തുക മാത്രമാണ് സമിതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ആരുടെയും മതം മാറ്റിയിട്ടില്ലെന്നും ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും എന്നാൽ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഭരത്പൂർ എസ്പി ശ്യാം സിംഗ് പറഞ്ഞു
Comments