അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ. ടാർ ടാൺ പ്രദേശത്താണ് ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് ബിഎസ്എഫിന്റെ ഇടപെടലിൽ ഡ്രോൺ വെടിവെച്ച് വീഴ്‌ത്തി. ഡ്രോൺ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഡ്രോൺ വെടിവെച്ച് വീഴ്‌ത്തിയതിന് മണിക്കൂറുകൾക്കുള്ളിലാണ് വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്.
പാക് അതിർത്തിയിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടാണ് ബിഎസ്എഫ് ജവാൻമാർ ശ്രദ്ധിക്കുന്നത്. കലാഷ് ഹവേലിയന് സമീപമുള്ള പ്രദേശത്താണ് ഡ്രോൺ കണ്ടത്. ഡ്രോൺ വെടിവെച്ച് തടയാൻ സൈന്യം ശ്രമിക്കുകയും തുടർന്ന് ഡ്രോണിൽ ബുള്ളറ്റ് തട്ടി നിലത്ത് വീഴുകയുമായിരുന്നു. പോലീസും സൈന്യം സംയുക്തമായി പ്രദേശം വളഞ്ഞു. സുരക്ഷാ സേന നടത്തിയ പരിശോധനയിൽ ഒരു ഹെക്‌സാകോപ്റ്ററും ഹെറോയിൻ എന്ന് സംശയിക്കുന്ന മയക്കുമരുന്നിന്റെ പായ്‌ക്കറ്റും ഡ്രോണിൽ നിന്നും കണ്ടെത്തി.
അമൃത്സർ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഡ്രോൺ ബിഎസ്എഫ് നിർവീര്യമാക്കിയിരുന്നു. വനിതാ ജവാന്മാരാണ് പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ സേന 50 റൗണ്ട് വെടിയുതിർത്തതിന് പിന്നാലെയാണ് പാകിസ്താനിലേക്ക് മടങ്ങിയത്.
Comments