തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലശാലകളിൽ സർക്കാർ പിൻവാതിൽ നിയമനം നടത്താൻ തിടുക്കപ്പെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സർവ്വകലാശാലകളിൽ സ്വജനപക്ഷപാതം പാടില്ലെന്നും സർവകലാശാലകളുടെ തലവൻ ചാൻസിലറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാൻസലർ പദവി മാറ്റാനുള്ള ബില്ല് യുജിസി ചട്ട പ്രകാരമല്ല.സർക്കാരിന്റെ അസ്വസ്ഥതയാണ് ബില്ലിൽ വ്യക്തമാകുന്നതെന്നും ഞങ്ങൾ പോരാട്ടത്തിലാണെന്ന് കേഡറുകളെ കാണിക്കാനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹൈക്കോടതി വിധി വന്നതിന് ശേഷം വിസി നിയമനം ഉണ്ടാകുമെന്ന് ഗവർണർ വ്യക്തമാക്കി.സർവകലാശാല വിഷയത്തിൽ 35 ലക്ഷം നിയമോപദേശത്തിന് വേണ്ടി കൃത്യമായി ചെലവഴിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് സർക്കാർ ക്രമസമാധാന നില പാലിക്കാൻ ശ്രമിക്കുന്നില്ല.വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സർക്കാരിന് താൽപ്പര്യമില്ലെന്ന് ഗവർണർ കുറ്റപ്പെടുത്തി. ക്രമസമാധാനം നോക്കാൻ സർക്കാരിന് എവിടെയാണ് സമയമെന്നും സർവകലാശാലകളെ നിയന്ത്രിക്കാനാണ് സർക്കാരിന് കൂടുതൽ താത്പര്യമെന്നും അദ്ദേഹം വിമർശിച്ചു.
വിദ്യാർത്ഥികളുടെ കാര്യത്തിൽ സർക്കാരിന് ആശങ്കയില്ലെന്നും അധികാരമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂർ വിസി സ്ഥിരം കുറ്റവാളിയാണെന്നും ഗവർണർ ആവർത്തിച്ചു
Comments