തിരുവനന്തപുരം: പൂന്തുറയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.മന്ത്രിമാരായ ആൻറണി രാജു , വി ശിവൻകുട്ടി എന്നിവർ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നിലാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. സെൻറ് ഫിലോമിനാസ് ഗേൾസ് ഹൈസ്‌കൂളിന് മുന്നിലാണ് പ്രതിഷേധം.ഇതേ തുടർന്ന് 10 മണിക്ക് പരിപാടിക്ക് എത്തേണ്ട മന്ത്രിമാർ ഇതുവരെ എത്തിയില്ല.വിഴിഞ്ഞത്ത് പോലീസ് അകാരണമായി മത്സ്യത്തൊഴിലാളികളെ മർദ്ദിച്ചു എന്ന് ആരോപിച്ചാണ് പ്രതിഷേധം.
അതേസമയം വിഴിഞ്ഞം സംഘർഷത്തിൽ പോലീസ് കൂട്ട അറസ്റ്റിന് തയ്യാറെടുക്കുന്നതായാണ് വിവരം. ആക്രമണ കേസുകളിൽ പ്രതികളായ 1,000 ത്തോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.വിലാസം ഉൾപ്പെടെ പട്ടിക തയ്യാറാക്കി. സ്ത്രീകളെ ഉൾപ്പെടെയാണ് തിരിച്ചറിഞ്ഞത്. 168 കേസുകളാണ് ഇതേ വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസ് അന്വേഷിക്കുന്നത്. ഡിസിപി ലാൽജിയുടെ നേതൃത്വത്തിൽ ക്രൈംകേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘവുമുണ്ട്.
വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ എൻഐഐ പരിശോധനയും ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. പോപ്പുലർ ഫ്രണ്ട് ബന്ധമടക്കം നിരീക്ഷണത്തിലാണ്
Comments