ബാലി : വിവാഹത്തിന് മുൻപുളള ലൈംഗിക ബന്ധം നിരോധിക്കാനൊരുങ്ങുകയാണ് ഇന്തോനേഷ്യ. ഇത് സംബന്ധിച്ച് നിയമം പാസാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിയമം ലംഘിച്ചാൽ ഒരു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും. പുതിയ നിയമനം ഇന്തോനേഷ്യൻ പാർലമെന്റ് പാസാക്കുമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭർത്താവോ ഭാര്യയോ അല്ലാത്ത ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വ്യഭിചാരമാണ്. ഇതിന് പരമാവധി ഒരു വർഷം തടവോ അല്ലെങ്കിൽ പിഴയോ ആണ് ശിക്ഷ. വ്യഭിചാരത്തിൽ ഏർപ്പെടുന്നവരുടെ ഭർത്താവിൽ നിന്നോ ഭാര്യയിൽ നിന്നോ അവരുടെ മാതാപിതാക്കളിൽ നിന്നോ പരാതി ലഭിച്ചാൽ മാത്രമേ നടപടി സ്വീകരിക്കൂ.
മൂന്ന് വർഷം മുമ്പും രാജ്യത്ത് ഈ നിയമം പാസാക്കാൻ ശ്രമിച്ചിരുന്നു. എന്നാലിത് രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. പതിനായിരക്കണക്കിന് ആളുകളാണ് അന്ന് നിയമത്തിനെതിരെ തെരുവിലിറങ്ങി സമരം ചെയ്തത്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുമെന്നാണ് സമരക്കാർ ആരോപിച്ചത്.
ഇന്തോനേഷ്യൻ മൂല്യങ്ങൾക്ക് അനുസൃതമായ നിയമമാണ് പാസാക്കുന്നതെങ്കിൽ അതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഇന്തോനേഷ്യൻ ഡെപ്യൂട്ടി ജസ്റ്റിസ് മന്ത്രി എഡ്വേർഡ് ഒമർ ഷെരീഫ് ഹിയാരി പറഞ്ഞു. പ്രസിഡന്റിനെയോ സർക്കാർ സ്ഥാപനങ്ങളെയോ അപമാനിക്കുകയും ഇന്തോനേഷ്യയുടെ ഭരണകൂട പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഉചിതമല്ലെന്നും വിവാഹത്തിന് മുമ്പുള്ള ലൈംഗികനിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments