ചെന്നൈ: തമിഴ്നാട്ടിൽ കർഷകരെ വലച്ച് ഇടനിലക്കാരുടെ ചൂഷണം തുടരുന്നു. വെണ്ടയ്ക്ക കിലോ 2 രൂപയ്ക്കും എടുക്കാൻ ആളില്ലാതെ വന്നതോടെ, മൂവായിരം കിലോയോളം വെണ്ടയ്‌ക്കയാണ് കർഷകർ റോഡരികിൽ തള്ളിയും നശിപ്പിച്ചും കളഞ്ഞത്.
തമിഴ്നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലെ കർഷകരെയാണ് ഈ ഗതികേട് കൂടുതലായി ബാധിച്ചിരിക്കുന്നത്. വിളവെടുത്ത വെണ്ടയ്‌ക്ക ട്രക്കിൽ കയറ്റി 25 കിലോമീറ്ററിലധികം ദൂരം താണ്ടി ടൗണിലെത്തിച്ച കർഷകരാണ് വില കേട്ട് ഞെട്ടിയത്. കിലോക്ക് രണ്ട് രൂപയിലും താഴെയാണ് ഇടനിലക്കാർ വില പറഞ്ഞത്. എന്നാൽ, ഇവ കൂടിയ വിലയ്‌ക്കാണ് ഇടനിലക്കാർ വിപണിയിൽ എത്തിക്കുന്നതെന്നും കർഷകർ വേദനയോടെ പറയുന്നു. ടൗണിലെത്തിക്കാൻ ചിലവാകുന്ന വണ്ടിക്കൂലി പോലും മുതലാകാത്തതിനാലാണ് വിളകൾ കൂട്ടത്തോടെ നശിപ്പിക്കുന്നതെന്നും കഷകർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വർഷം ഇതേ സമയം ഒരു കിലോ വെണ്ടക്കയ്‌ക്ക് 60 രൂപ വരെ വില കിട്ടിയിരുന്നു. കൃഷിക്ക് ചിലവായ പണമെങ്കിലും തിരികെ കിട്ടാൻ സർക്കാർ ഇടപെടണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Okra (lady's finger) and tomato farmers dumped their produce on the ground following poor price for their produce in Manur Taluk in Tirunelveli district pic.twitter.com/OlewCfT2Nh
— Thinakaran Rajamani (@thinak_) December 2, 2022
Comments