ദോഹ: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങൾ തുടങ്ങാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ താരങ്ങൾക്ക് കൂട്ടത്തോടെ ഫ്ലൂ ബാധ സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു. ടീമിലെ നിരവധി താരങ്ങൾ ഫ്ലൂവിന്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കളിക്കാർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡച്ച് പരിശീലകൻ ലൂയി വാൻ ഗാൽ വ്യക്തമാക്കുന്നത്. എല്ലാവരും മത്സര സജ്ജരാണെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, കഴിഞ്ഞ ദിവസം ടീം പരിശീലന സെഷൻ മുടക്കിയത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.
ലോകകപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ നേരിടുന്നത് യു എസ് എ ആണ്. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. 2022 യൂറോ കപ്പിൽ നിന്നും പുറത്തായ ശേഷം കളിച്ച 18 മത്സരങ്ങളിലും ടീം തുടർച്ചയായി വിജയം നേടിയിരുന്നു.
അമേരിക്കൻ ക്യാമ്പിലും ടൂർണമെന്റിന്റെ ആദ്യ നാളുകളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് ടീം ഇപ്പോൾ മത്സരത്തിന് പരിപൂർണ്ണ സജ്ജമാണെന്ന് കോച്ച് അറിയിച്ചു.
Comments