ഗുവാഹട്ടി: വിവാഹക്കാര്യത്തിൽ ഹിന്ദുക്കൾ മുസ്ലീങ്ങളുടെ രീതി പിന്തുടരണമെന്ന പരാമർശം പിൻവലിച്ച് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് ബദറുദ്ദീൻ അജ്മൽ. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടല്ല താൻ പരാമർശം നടത്തിയതെന്ന് ബദറുദ്ദീൻ പറഞ്ഞു. ബദറുദ്ദീന്റെ പരാമർശത്തിൽ ഹിന്ദു സമൂഹത്തിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടല്ല അത്തരം ഒരു പരാമർശം നടത്തിയത്. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ തന്റെ വാക്കുകൾ പിൻവലിക്കുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല. ന്യൂനപക്ഷങ്ങൾക്ക് നീതിയും, വിദ്യാഭ്യാസവും, തൊഴിലും സർക്കാർ ഉറപ്പാക്കണം എന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചത്. ജനസംഖ്യ നിയന്ത്രിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ഇതാണ് താൻ പ്രധാനമായും ഉയർത്തിക്കാട്ടിയതെന്നും ബദറുദ്ദീൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയിരുന്നു ബദറുദ്ദീൻ ഹിന്ദു വിരുദ്ധ പരാമർശം നടത്തിയത്. വിവാഹക്കാര്യത്തിൽ ഹിന്ദുക്കൾ മുസ്ലീങ്ങളുടെ രീതി പിന്തുടരണം. പെൺകുട്ടികളെ 18 വയസ്സിലും, ആണുങ്ങളെ 22 വയസ്സിലും വിവാഹം കഴിപ്പിക്കണം. പ്രായം കൂടിയാൽ കുട്ടികൾ ഉണ്ടാകാൻ പ്രയാസമാണ്. മുസ്ലീങ്ങൾ ചെറിയ പ്രായത്തിൽ വിവാഹം ചെയ്യും. അതുകൊണ്ട് മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്നുണ്ടെന്നും ബദറുദ്ദീൻ പറഞ്ഞിരുന്നു.
Comments