വാഷിംഗ്ടൺ: ഉത്പാദന ശൃംഖല വ്യാപിപ്പിക്കാനൊരുങ്ങി ഐഫോൺ നിർമാതാക്കളായ ആപ്പിൾ . ചൈനയ്‌ക്ക് പുറമേ ഇന്ത്യയയിലും വിയറ്റ്‌നാമിലും ഉത്പാദന കേന്ദ്രങ്ങൾ ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയായ ചൈനയിലെ ഐഫോൺസിറ്റ് പ്ലാന്റിൽ പ്രതിഷേധങ്ങൾ പൊട്ടിപുറപ്പെട്ടതിന് പിന്നാലെയാണ് ആപ്പിൾ ഉത്പാദന കേന്ദ്രം മാറ്റാനൊരുങ്ങുന്നത്. ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പിന്റെ മേതൃത്വത്തിലുള്ള തായ്‌വാൻ അസംബ്ലർമാരുടെ ആശ്രിതത്വം കുറയ്‌ക്കാനും ആപ്പിൾ ശ്രമിക്കുന്നതായാണ് വിവരം.
കഴിഞ്ഞ വർഷം നവംബറിലാണ് മദ്ധ്യ ചൈനയിലെ ഐഫോൺ നിർമാണ കമ്പനിയിൽ പ്രതിഷേധങ്ങൾ ആരംഭിച്ചത്. ഏകദേശം മൂന്ന് ലക്ഷത്തോളം വരുന്ന ജീവനക്കാരാണ് സംഘടിച്ചത്. തങ്ങളുടെ അവകാശങ്ങൾ ചൈനീസ് കമ്പനി നിഷേധിക്കുന്നതിനാലാണ് ജീവനക്കാർ സംഘടിച്ചത്. ഫോക്‌സ്‌കോൺ പ്ലാന്റിലെ പ്രശ്‌നങ്ങൾ ഐഫോൺ 14-ന്റെ കയറ്റുമതി കുറയാൻ കാരണമായി.ചൈന ആപ്പിളിന്റെ വിതരണ ശൃംഖലയെ തന്നെ പ്രതികൂലമായി ബാധിച്ചു. രാജ്യത്തെ സീറോ കോവിഡ് നയങ്ങളും കാരണമായി.
സുസ്ഥിര ഉത്പാദന കേന്ദ്രമെന്ന നിലയിലുള്ള ചൈനയുടെ പദവി ദുർബലമാക്കിയ സംഭവങ്ങളെ തുടർന്ന് വിദഗ്ധർ നടത്തിയ പഠനങ്ങളിലാണ് ചൈനയിൽ ആപ്പിളിന് വികസിക്കാൻ കഴിയില്ലായെന്ന വസ്തുത വ്യക്തമായത്. ചൈനയ്‌ക്ക് പുറത്ത് വിവിധ രാജ്യങ്ങളിൽ പ്ലാന്റിന് സമാനമായ രീതിയിൽ പ്ലാന്റുകൾ നിർമ്മിക്കണമെന്നും ആപ്പിളിന്റെ നിർമ്മാണ പങ്കാളികൾ പറഞ്ഞു. ഇതിന് മികച്ച രാജ്യങ്ങൾ ഇന്ത്യയും വിയറ്റ്‌നാമും ആണെന്നും പഠനത്തിൽ പറയുന്നു.
Comments