ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ചെറിയ സ്കോറിന് പുറത്തായി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യയെ 41.2 ഓവറിൽ 186 റൺസിന് പുറത്താക്കി. 5 വിക്കറ്റ് വീഴ്‌ത്തിയ ഷകീബ് അൽ ഹസനും 4 വിക്കറ്റ് വീഴ്‌ത്തിയ ഇബാദത്ത് ഹുസൈനും ചേർന്നാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്.
മുൻ നിര ബാറ്റ്സ്മാന്മാർ കൂട്ടത്തോടെ പരാജയപ്പെട്ട മത്സരത്തിൽ കെ എൽ രാഹുലിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ വൻ നാണക്കേടിൽ നിന്നും കരകയറ്റിയത്. രാഹുൽ 70 പന്തിൽ 73 റൺസ് നേടി. ഋഷഭ് പന്തിന് പകരം രാഹുലാണ് ഇന്ന് വിക്കറ്റ് കീപ്പറുടെ റോളിൽ. പന്തിന് പരിക്കേറ്റിട്ടും സഞ്ജുവിന് അവസരം നൽകാൻ ടീം മാനേജ്മെന്റ് തയ്യാറായില്ല.
കരുതലോടെയാണ് ഇന്ത്യ ഉയർത്തിയ ചെറിയ വിജയ ലക്ഷ്യം ബംഗ്ലാദേശ് പിന്തുടരുന്നത്. നിലവിൽ 6 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസ് എന്ന നിലയിലാണ് ആതിഥേയർ. ഓപ്പണർ നജ്മുൾ ഹുസൈൻ ഷാന്റോയെ ആദ്യ പന്തിൽ ദീപക് ചഹാർ ക്യാപ്ടൻ രോഹിത് ശർമ്മയുടെ കൈകളിൽ എത്തിച്ചു. നിലവിൽ ക്യാപ്ടൻ ലിറ്റൺ ദാസും അനാമുൾ ഹഖുമാണ് ക്രീസിൽ.
Comments