ദോഹ: പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. സൂപ്പർ താരം കിലിയൻ എംബാപ്പെയും ഒലിവർ ജിറൂഡുമാണ് ഫ്രാൻസിന്റെ സ്കോറർമാർ. റോബർട്ട് ലെവൻഡോവ്സ്കിയാണ് പോളണ്ടിന്റെ ആശ്വാസ ഗോൾ നേടിയത്.
ഒന്നാം പകുതിയുടെ അവസാന മിനിറ്റിന് തൊട്ടു മുൻപായിരുന്നു ജിറൂഡിന്റെ ഗോളിലൂടെ ഫ്രാൻസ് മുന്നിലെത്തിയത്. രണ്ടാം പകുതിയിലും ആക്രമണം തുടർന്ന ഫ്രഞ്ച് പട എഴുപത്തി നാലാം മിനിറ്റിൽ ലീഡുയർത്തി. ഡെംബേലയുടെ പാസ് സ്വീകരിച്ച് തകർപ്പൻ ഷോട്ടിലൂടെ എംബാപ്പെ പോളണ്ടിന്റെ വല കുലുക്കി. ഇഞ്ചുറി ടൈമിൽ എംബാപ്പെയുടെ രണ്ടാം ഗോളും പിറന്നു.
അവസാന നിമിഷം ലഭിച്ച പെനാൽറ്റി പിഴവുകളൊന്നും കൂടാതെ ഫ്രഞ്ച് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസിന്റെ പ്രതിരോധം ഭേദിച്ച് ലെവൻഡോവ്സ്കി ഗോളാക്കി മാറ്റി. ഇതോടെ, ആശ്വാസ ഗോളുമായി കൂടാരം കയറാൻ പോളണ്ടിനായി.
Comments