നൈജീരിയ : നൈജീരിയയിൽ മസ്ജിദിന് നേരെ ആക്രമണം. ഇമാം ഉൾപ്പെടെ 12 പേരെ അക്രമിസംഘം വെടിവച്ച് കൊന്നു. നിരവധി പേരെ തട്ടിക്കൊണ്ട് പോയി. ഇതിന് പിന്നിൽ കൊള്ളക്കാരാണോ എന്നും സംശയമുണ്ട്. കറ്റ്‌സീനയിലാണ് സംഭവം.
ഇന്നലെ രാത്രിയോടെയാണ് സംഭവം. രാത്രി പ്രാർത്ഥനയ്‌ക്കെത്തിയവർക്ക് നേരെയാണ് ആക്രമണം നടന്നത്. തോക്കുധാരികൾ മോട്ടോർ ബൈക്കുകളിൽ എത്തി മൈഗാംജി മസ്ജിദിലേക്ക് കയറുകയായിരുന്നു. തുടർന്ന് പ്രാർത്ഥനയ്‌ക്കെത്തിയവർക്ക് നേരെ വെടിയുതിർത്തു.
അപ്രതീക്ഷിത ആക്രമണത്തിൽ ആളുകൾ ചിതറിയോടി. 12 ഓളം പേർ കൊല്ലപ്പെട്ടുവെന്ന് ഫുണ്ട്വ സ്വദേശിയായ ലാവൽ ഹറൂണ പറഞ്ഞു. ഇമാം ഉൾപ്പെടെയുള്ളവരെയാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. നിരവധി പേർക്ക് പരിക്കേറ്റു. കൊള്ളക്കാർ 13 ഓളം പേരെ തട്ടിക്കൊണ്ട് പോയതായും പ്രദേശവാസികൾ പറയുന്നു.
കൊള്ളസംഘമാണ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. പ്രദേശത്തെ ആളുകളെ കൊലപ്പെടുത്തുകയും പണത്തിനായി തട്ടിക്കൊണ്ട് പോകുകയുമാണ് ഇവരുടെ രീതി. കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും ഗ്രാമവാസികൾ സംരക്ഷണ ഫീസ് നൽകണമെന്നും സംഘങ്ങൾ ആവശ്യപ്പെടാറുണ്ട്.
Comments