ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ലഷ്‌കർ ഇ ത്വായ്ബ വധഭീഷണി മുഴക്കിയതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഇനി കശ്മീരിൽ ആരെങ്കിലും ആക്രമിക്കപ്പെട്ടാൽ അതിന്റെ ഉത്തരവാദി ആരാണെന്ന് നിങ്ങൾക്കറിയാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടൊപ്പം കശ്മീരി ഫയൽസിനെ ” വൾഗർ പ്രൊപ്പഗണ്ട” എന്ന് വിശേഷിപ്പിച്ച ഇസ്രായേലി ചലച്ചിത്ര നിർമ്മാതാവ് നാദവ് ലാപിഡിന്റെയും പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെയും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
” ഇതിന് ശേഷവും കശ്മീരിൽ ആരെയെങ്കിലും ലക്ഷ്യം വെച്ച് ആക്രമണം നടന്നാൽ, ആ രക്തക്കറ ആരുടെ കൈകളിലാണെന്ന് നിങ്ങൾക്കറിയാം. ഈ ട്വീറ്റ് സേവ് ചെയ്ത് വയ്‌ക്കണം ” എന്നാണ് വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ കുറിച്ചത്. നാദവ് ലാപിഡിന്റെയും മെഹബൂബ മുഫ്തിയുടെയും പരാമർശങ്ങളുടെ ബാക്കിയാണ് ഇന്ന് കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ വധഭീഷണി എന്നും അഗ്നിഹോത്രി പറഞ്ഞു. ഇസ്ലാമിക ഭീകരർക്ക് ഐഎഫ്എഫ്‌ഐ വേദിയിൽ വച്ച് പിന്തുണറിയിച്ചതിന് ഒരാഴ്ച പിന്നിടുന്നതിന് മുൻപ് തന്നെ ദ റസിസ്റ്റൻസ് ഫ്രണ്ട് കശ്മീരി പണ്ഡിറ്റുകളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് എന്നും അഗ്നിഹോത്രി കൂട്ടിച്ചേർത്തു.
If any Hindu is targeted in Kashmir after this, you know who has the blood on his/her hand.
Pl save this tweet. https://t.co/pju0sohWap
— Vivek Ranjan Agnihotri (@vivekagnihotri) December 5, 2022
പ്രധാനമന്ത്രി പ്രത്യേക തൊഴിൽ സുരക്ഷാ പദ്ധതിയുടെ ഭാഗമായി റിക്രൂട്ട് ചെയ്യപ്പെട്ട 56 കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയാണ് ഭീകരർ വധഭീഷണി മുഴക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ കശ്മീരി പണ്ഡിറ്റുകൾക്കായുള്ള പുനരധിവാസ പാക്കേജിലുൾപ്പെട്ടവർക്കാണ് ഭീകരസംഘടനയായ ലക്ഷ്‌കർ ഇ ത്വായ്ബയുടെ ഭീഷണി. 56 കശ്മീരി പണ്ഡിറ്റുകളുടെ പേരുകളും അവരുടെ പോസ്റ്റിംഗ് സ്ഥലങ്ങളും ഉൾപ്പെടെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ ഐഎഫ്എഫ്‌ഐയിൽ ഇസ്രായേലി ചലച്ചിത്ര നേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സിനിമ വൾഗർ പ്രൊപ്പഗണ്ടയാണെന്നാണ് നാദവ് ലാപിഡ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് കശ്മീരി പണ്ഡിറ്റുകളുടെ പട്ടിക ഭീകരർ പുറത്തുവിട്ടത് എന്നതും ശ്രദ്ധേയമാണ്.
Comments