ബംഗളൂരു: ‘പിഎഫ്‌ഐയിൽ ചേരൂ’ പോസ്റ്ററുകൾ സ്ഥാപിച്ചവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാനൊരുങ്ങി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ശിവമൊഗയിലെ ഷിരാലക്കൊപ്പയിലാണ് നിരോഘിത ഭീകര സംഘടനയിൽ അംഗമാകാൻ ആഹ്വനം ചെയ്തുകൊണ്ടുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
പിഎഫ്‌ഐയ്‌ക്ക് നിരോധനമേർപ്പെടുത്തിയതിന് പിന്നാലെ പ്രവർത്തകർ ‘നിരാശ’യിലാണെന്നും അത് മാറ്റാനായി ചുവരെഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിരാശജനകമായ പ്രവൃത്തിയാണിതെന്നും മുഖ്യമന്ത്രി അപലപിച്ചു.
പോലീസ് ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കനാണ് നിർദേശം നൽകിയിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം നശിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments