ഭോപ്പാൽ : പെൺ കുട്ടികളെ പ്രണയത്തിൽ കുടുക്കാൻ സ്കൂളുകൾക്ക് മുന്നിൽ എത്തിയിരുന്ന യുവാവിനെ പിടികൂടി ബജ്റംഗ്ദൾ . മധ്യപ്രദേശിലെ ഇൻഡോറിലാണ് ഇർഫാൻ ഷെയ്ഖ് എന്ന യുവാവ് പിടിയിലായത് . സിറ്റി കോൺവെന്റ് സ്കൂളിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത് .
പിടിക്കപ്പെട്ടപ്പോൾ, ഇർഫാൻ ഹിന്ദുവാണെന്നാണ് പറഞ്ഞത് . എന്നാൽ പോലീസ് എത്തിയതോടെ പേര് ഇർഫാൻ എന്നാണെന്നും, ആറു മാസം മുൻപ് പതിനാറുകാരിയായ കുട്ടിയെ വിവാഹം കഴിച്ചെന്നും ഇയാൾ പറഞ്ഞു. ആദ്യം ഇർഫാൻ ഈ പെൺകുട്ടിയെ സഹോദരി എന്ന് വിളിച്ചിരുന്നുവെങ്കിലും പിന്നീടാണ് താൻ വിവാഹം കഴിച്ചതാണെന്ന് വെളിപ്പെടുത്തിയത് . ഒരു വർഷം മുൻപാണ് താൻ ആ കുട്ടിയെ പരിചയപ്പെട്ടതെന്നും ഇർഫാൻ പറഞ്ഞു . അതിനുപിന്നാലെയാണ് നഗരത്തിലെ മറ്റ് സ്കൂളുകളിൽ വരുന്നതും പോകുന്നതുമായ പെൺകുട്ടികളെ ഇർഫാൻ നിരീക്ഷിക്കുകയും അവരെ പ്രണയത്തിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തത് .
പ്രായപൂർത്തിയാകാത്ത പത്തോളം പെൺകുട്ടികളുടെ ചിത്രങ്ങളും ഇർഫാന്റെ മൊബൈലിൽ കണ്ടെത്തി . ആളുകൾ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇർഫാൻ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും മറിഞ്ഞ് വീണ് പരിക്കേറ്റിരുന്നു. ഇർഫാനെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Comments