ശ്രീനഗർ : രാജ്യത്ത് വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഭീകരരെ വധിച്ച് സുരക്ഷാ സേന. അവന്തിപോറയിലാണ് സംഭവം. ഭീകരർ ഒളിത്താവളമാക്കിയ വീടും സൈന്യം കണ്ടുകെട്ടി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവിടെ ഭീകര സാന്നിദ്ധ്യം കണ്ടെത്തിയത്. തുടർന്നാണ് സിആർപിഎഫും സൈന്യവും ചേർന്ന് തിരച്ചിൽ നടത്തിയത്.
ഇതിനിടെ ഭീകരർ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരർ ഗുലാം നബി നജാറിന്റെ വീടിനുള്ളിലേക്ക് കയറി ഒളിക്കാനും ശ്രമം നടത്തി. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. വീട്ടിൽ നിന്ന് രണ്ട് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
മുഷ്താഖ് അഹമ്മദ് ഭട്ടിന്റെ മകൻ മുസൈബ് മുഷ്താഖ് ഭട്ടും നസീർ അഹമ്മദ് റാതറിന്റെ മകൻ മുസാമിൽ അഹമ്മദ് റാത്തറുമാണ് മരിച്ചത്. അഹമ്മദ് നജാറിന്റെ മകൻ നിസാം ഉദ് ദിൻ നജാർ ആണ് ഇവർക്ക് സഹായം എത്തിച്ച് നൽകിയത്. സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ ഭീകരർക്കായി വിട്ടുകൊടുത്ത വീടും സൈന്യം കണ്ടുകെട്ടിയിട്ടുണ്ട്.
Comments