ന്യൂഡൽഹി: ഇന്ത്യൻ രൂപയിൽ ഇടപാടുകൾ നടത്താൻ താത്പര്യം പ്രകടിപ്പിച്ച് 35 ഏഷ്യൻ, സ്കാൻഡിനേവിയൻ, ആഫ്രിക്കൻ രാജ്യങ്ങൾ രംഗത്ത്. രൂപയെ ആഗോളവത്കരിക്കാനുള്ള കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെയും നയത്തിന്റെ ഭാഗമാകാൻ സന്നദ്ധത അറിയിച്ച് ബംഗ്ലാദേശ്, മ്യാന്മാർ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. 2022 ജുലൈയിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച നയത്തിന്റെ ഭാഗമായി, റഷ്യ ഇതിനോടകം തന്നെ 9 വോസ്ട്രോ അക്കൗണ്ടുകൾ രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞു.
റഷ്യയിലെ പ്രധാന ബാങ്കുകളായ സ്പെർ, വിടിബി, ഗാസ്പ്രോം എന്നിവ പ്രധാനമായും ഇടപാട് നടത്തുന്നത് യൂകോ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയിലാണ്. പഞ്ചാബ് നാഷണൽ ബാങ്കുമായിട്ടായിരിക്കും മ്യാന്മർ ഇടപാട് നടത്തുക.
കൊറോണാനന്തര കാലത്തെ സാമ്പത്തിക പ്രതിസന്ധി നിമിത്തം മിക്ക ഏഷ്യൻ രാജ്യങ്ങളുടെയും ഡോളർ കരുതൽ ശേഖരം കുറയുകയാണ്. ഇന്ത്യൻ രൂപയിൽ ഇടപാട് നടത്താൻ ആഗ്രഹിക്കുന്ന വിദേശ രാജ്യങ്ങളുടെ ഫണ്ടുകൾ ഇന്ത്യൻ രൂപയിലായിരിക്കും ബാങ്കുകളിൽ സൂക്ഷിക്കുക.
Comments