വാഷിംഗ്ടൺ: ഇന്ത്യ ലോകശക്തിയാണെന്ന് തുറന്ന് പറഞ്ഞ് അമേരിക്ക. മറ്റേത് രാജ്യത്തേയും പോലെ ഒരു സഖ്യരാഷ്‌ട്ര ബന്ധമല്ല ഇന്ത്യയുമായുള്ളതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ. കഴിഞ്ഞ 20 വർഷംകൊണ്ട് അതിവേഗം കരുത്തുനേടിയ ഇത്തരമൊരു രാജ്യം ഈ ലോകത്തില്ല. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധവും അതിനൊപ്പം വികസിച്ചി രിക്കുന്നു. അത്രയേറെ ആഴവും ശക്തിയുമുള്ളതായി ബന്ധം മാറിയിരിക്കുന്നുവെന്നും വൈറ്റ്ഹൗസ് ഏഷ്യാ കോർഡിനേറ്റർ കർട്ട് കാംപെൽ പറഞ്ഞു.
21-ാം നൂറ്റാണ്ടിൽ അമേരിക്കയെ ഏറെ സ്വാധീനിച്ച രാജ്യമാണ് ഇന്ത്യ. ആഗോളതലത്തിലും 21-ാം നൂറ്റാണ്ടിൽ ഇന്ത്യ നിർണ്ണായക ശക്തിയായിരിക്കുന്നു. ഇതുപോലൊരു സഖ്യം ഇതുവരെ തന്റെ ഓർമ്മയിൽ അമേരിക്ക ഉണ്ടാക്കിയിട്ടില്ലെന്നും കർട്ട് പറഞ്ഞു. ഇന്ത്യ ഏറെ പ്രത്യേക തകൾ നിറഞ്ഞ രാജ്യമാണ്. തന്ത്രപരവും അത്ഭുതകരവുമായ നിരവധി ഗുണ ങ്ങളാണ് ഇന്ത്യയ്‌ക്കുള്ളത്. സ്വയം പര്യാപ്തതയിലേക്ക് അതിവേഗമാണ് ഇന്ത്യ നീങ്ങുന്നത്. ഇന്ത്യയു മായുള്ള സഖ്യം എല്ലാ മേഖലയിലും അമേരിക്കയ്‌ക്കും വലിയ നേട്ടങ്ങളും കരുത്തുമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നതെന്നും കർട്ട് പറഞ്ഞു.
ഇന്ത്യയുമായുള്ള വാണിജ്യ-സാമ്പത്തിക മേഖലയിൽ വലിയ മുതൽമുടക്കാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങൾ തമ്മിലുള്ള ബന്ധവും വിപുലമാണ്. ശാസ്ത്ര സാങ്കേതിക മേഖലയിലാണ് പൗരന്മാരുടെ പങ്കാളിത്തം വൻതോതിൽ മെച്ചപ്പെട്ടിരിക്കുന്നത്. ആഗോള തലത്തിലെ പ്രശ്‌നസങ്കീർണ്ണ മേഖലകളിൽ ഇന്ത്യയുടെ ഇടപെടൽ അഭിനന്ദ നാർഹവും പ്രേരണാദായകവുമാണ്. കാലാവസ്ഥാ, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ എന്നീ രംഗത്ത് ഇന്ത്യയുടെ സംഭാവനകൾ അനുദിനം വർദ്ധിക്കുകയാണ്. ഇന്ത്യയുടെ മുന്നേറ്റത്തിൽ അമേരിക്ക ഏറെ സന്തോഷിക്കുന്നുവെന്നും വൈറ്റ്ഹൗസ് പ്രതിനിധി കൂട്ടിച്ചേർത്തു.
Comments