ലക്നൗ: ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം രാംപൂർ മണ്ഡലത്തിൽ കുറിച്ചത് പുതുചരിത്രം. ഹിന്ദുവായ സ്ഥാനാർത്ഥി ആദ്യമായാണ് മണ്ഡലത്തിൽ മത്സരിച്ച് വിജയിക്കുന്നത്. ബിജെപിയുടെ അക്ഷയ് സക്സേനയുടെ വിജയമാണ് രാംപൂരിന്റെ ചരിത്രം തിരുത്തി എഴുതിയത്.
സമാജ്വാദി പാർട്ടി നേതാവ് അസിം രാജയെ ആണ് അക്ഷയ് സക്സേനയെ തോൽപ്പിച്ചത്. 34,136 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബിജെപി മണ്ഡലത്തിൽ അധികാരം പിടിച്ചത്. മുസ്ലീം ഭൂരിപക്ഷ മേഖലയാണ് രാംപൂർ. സമാജ്വാദി പാട്ടിയുടെ ശക്തി കേന്ദ്രമായ ഇവിടെ നാളിതുവരെ വിജയിച്ചിരുന്നത് മുസ്ലീം സ്ഥാനാർത്ഥിയാണ്. അപ്രതീക്ഷിത അട്ടിമറിയിൽ അക്ഷരാർത്ഥത്തിൽ അമ്പരന്നിരിക്കുകയാണ് സമാജ്വാദിപാർട്ടി.
18ാം റൗണ്ടിലെ വോട്ടെണ്ണൽവരെ നേരിയ ഭൂരിപക്ഷത്തിൽ അസിം രാജ മുൻപിലായിരുന്നു. എന്നാൽ പിന്നീടുള്ള റൗണ്ടുകൾ എണ്ണിത്തുടങ്ങിയതോടെ ഇത് നഷ്ടമായി. അവസാന റൗണ്ട് ആയപ്പോഴേക്കും അക്ഷയ് സക്സേനയുടെ ഭൂരിപക്ഷം വ്യക്തമായിരുന്നു. മുസ്ലീം ഭൂരിപക്ഷ മേഖലയായ രാംപൂരിൽ മതകാർഡ് ഇറക്കിയാണ് എല്ലായ്പ്പോഴും സമാജ്വാദി പാർട്ടിയുടെ പ്രചാരണം. ഈ സാഹചര്യത്തിൽ ബിജെപിയുടെ വിജയം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിച്ച സമാജ്വാദി പാർട്ടിയ്‌ക്കേറ്റ കനത്ത തിരിച്ചടിയാണ്.
മുൻ ബിജെപി മന്ത്രി ശിവ് ബഹദൂർ സക്സേനയുടെ മകനാണ് അക്ഷയ് സക്സേന. അഭിഭാഷകൻ കൂടിയാണ് അദ്ദേഹം.
Comments