തവാംഗ്: അരുണാചലിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുള്ള സംഘർഷം തുടരുന്നു. ലഡാക്ക് മോഡൽ അതിർത്തി ലംഘനത്തിന് ശ്രമിച്ച മൂന്നൂറിലധികം വരുന്ന ചൈനീസ് സൈനികരെ നേരത്തെ ഇന്ത്യൻ സൈന്യം തുരത്തിയോടിച്ചിരുന്നു. എന്നാൽ പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണെന്നാണ് റിപ്പോർട്ട്.
നിലവിൽ തവാംഗ് മേഖലയിൽ ചൈനയുടെ പ്രകോപനത്തെ തുടർന്ന് നിയന്ത്രണരേഖയിൽ ജാഗ്രത തുടരുകയാണ്. കിഴക്കൻ ലഡാക്ക് മേഖലയിലും നിരീക്ഷണം ശക്തമാക്കി. എന്നാൽ പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ ദിവസം അരുണാചൽ പ്രദേശിലെ തവാംഗ് സെക്ടറിലെ യഥാർത്ഥ നിയന്ത്രണരേഖയിലാണ് ചൈന കടന്നുകയറ്റ ശ്രമം നടത്തിയത്. ആണികൾ തറച്ച മരക്കഷ്ണവും ടേസർ തോക്കുകളും ഉൾപ്പെടെ കൈയ്യിൽ കരുതിയാണ് ചൈനീസ് സൈന്യമെത്തിയത്. എന്നാൽ 17,000 അടി ഉയരത്തിലെ മേഖല കയ്യടക്കാനുള്ള നീക്കം ഇന്ത്യൻ സൈനികർ തകർക്കുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ പ്രതിരോധം കാരണം 15 ചൈനീസ് സെനികർക്ക് പരിക്കേറ്റിരുന്നു.
Comments