ഗുവാഹട്ടി: അസമിൽ ഹിന്ദു കുടുംബത്തിന്റെ വീടും സ്ഥലവും കയ്യേറാൻ ശ്രമിച്ച് മതതീവ്രവാദികൾ. മൊറിഗാവ് ജില്ലയിലെ ലഹോരിഘട്ട് സ്വദേശിയായ രാജു രവിദാസിനെയും കുടുംബത്തെയുമാണ് മതതീവ്രവാദികൾ വേട്ടയാടുന്നത്. നാടുവിടണമെന്ന് ആവശ്യപ്പെട്ട് മതതീവ്രവാദികൾ നിരന്തരം ഭീഷണിപ്പെടുത്തുകയും, ഉപദ്രവിക്കുകയും ചെയ്യുന്നതായി രാജുവും കുടുംബവും പറഞ്ഞു.
മുസ്ലീം ഭൂരിപക്ഷ മേഖലയാണ് ലഹോരിഘട്ട്. ബിഹാറിൽ നിന്നും നൂറ് വർഷം മുൻപാണ് ഇവിടേയ്‌ക്ക് രാജുവിന്റെ പൂർവ്വികർ കുടിയേറിപ്പാർത്തത്. വീടു നിൽക്കുന്ന സ്ഥലമുൾപ്പെടെ 1 ഏക്കർ ഭൂമിയാണ് രാജുവിന് ഉള്ളത്. രാജുവിന്റെ അയൽവാസിയായ ജലീൽ ആണ് ഈ സ്ഥലം കയ്യേറാൻ ശ്രമിക്കുന്നത്. ഇതിനായി പ്രദേശവാസികളുടെ സഹായത്തോടെ ഇയാൾ ഉപദ്രവിക്കുകയാണെന്നാണ് രാജു പറയുന്നത്.
നാടുവിട്ട് പോകണമെന്ന് ആവശ്യപ്പെട്ട് ജലീലും സംഘവും തന്നെയും കുടുംബത്തെയും നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുള്ളതായി രാജു പറയുന്നു. എന്നാൽ എത്ര ഉപദ്രവിച്ചാലും ഒരു തരി മണ്ണ് പോലും വിട്ട് നൽകാൻ തയ്യാറല്ല. വർഷങ്ങൾക്ക് മുൻപ് തങ്ങൾ ബന്ധുവിന്റെ വീട്ടിൽ പോയ സമയത്ത് വീടിന് മതതീവ്രവാദികൾ തീയിട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ അദ്ദേഹം മാത്രമാണ് ഹിന്ദു കുടുംബമായി ഉള്ളത്. നേരത്തെ നിരവധി ഹിന്ദു കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു. എന്നാൽ മതതീവ്രവാദികളുടെ പീഡനത്തെ തുടർന്ന് ഇവർ നാടുവിട്ടതായും രാജു പറഞ്ഞു.
Comments