ന്യൂഡൽഹി: ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ഗിനിയ സ്വദേശിനിയായ യുവതിയിൽ നിന്ന് 15.36 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടി കസ്റ്റംസ്. 82 ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് യുവതി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. തുടർന്ന് വൈദ്യ പരിശോധനകൾക്ക് വിധേയമാക്കിയാണ് ഇവ കണ്ടെടുത്തത്.
സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ യുവതി ക്യാപ്‌സൂൾ വിഴുങ്ങിയ കാര്യം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 82 ക്യാപ്‌സ്യൂളുകളിലായി 1,024 ഗ്രാം വെളുത്ത നിറത്തിലുള്ള വസ്തു കണ്ടെടുത്തു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇവ കൊക്കെയ്‌നാണെന്ന് സ്ഥരീകരിച്ചത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലും ഗിനിയയിലും യുവതിയുടെ സഹായികളെ സംബന്ധിച്ചും മറ്റും വിശദമായി അന്വേഷിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
Comments