എറണാകുളം: പുതുവത്സരാഘോഷത്തിനൊരുങ്ങി കൊച്ചി. ചരിത്രത്തിൽ ആദ്യമായി അറുപത് അടി ഉയരമുള്ള ഭീമൻ പാപ്പാഞ്ഞിയെ നിർമ്മിച്ചാണ് കൊച്ചിക്കാർ നവ വത്സരം പൊടിപ്പൊടിക്കാനൊരുങ്ങുന്നത്. രണ്ട് വർഷത്തിന് ശേഷമാണ് കൊച്ചിയിൽ വീണ്ടും പാപ്പാഞ്ഞി ഒരുങ്ങുന്നത്.
ഒരു വർഷത്തെ ദുഃഖങ്ങളെല്ലാം പാപ്പാഞ്ഞിക്കൊപ്പം കത്തിച്ചുകളഞ്ഞാണ് കൊച്ചിക്കാർ പുതുവത്സരത്തെ വരവേൽക്കുന്നത്. ഇത്തവണ കൊറോണ വൈറസിനെ കീഴടക്കിയ പാപ്പാഞ്ഞിയെ ഒരുക്കി പ്രതീക്ഷയുടെ പുതുവർഷം സമ്മാനിക്കുകയാണ് സംഘാടകർ. അറുപതടി നീളമുള്ള പാപ്പാഞ്ഞിക്കായി ആറ് ലക്ഷത്തിലേറെ രൂപയാണ് ചിലവിടുന്നത്. പതിവ് പോലെ പരിസ്ഥിതി സൗഹൃദ പാപ്പാഞ്ഞി തന്നെയാവും ഇത്തവണയും.
ഇരുപത് ദിവസത്തിലേറെ നീളുന്ന കൊച്ചി കാർണിവലിന്റെ സമാപനമായാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്. വിദേശത്ത് നിന്ന് ഉൾപ്പെടെ നിരവധിയാളുകളാണ് പുതിവത്സരാഘോഷത്തിനായി ഫോർട്ട് കൊച്ചിൽ എത്തുന്നത്.
Comments