കളിക്കളത്തിലെ മാന്ത്രികത കൊണ്ട് കോടിക്കണക്കിന് വരുന്ന ആരാധകവൃന്ദന്റെ നേടിയെടുത്ത പെലെ ഇന്നലെ രാത്രിയാണ് ജീവിതത്തിന്റെ ജഴ്‌സി ഊരി വച്ച് കളം ഒഴിഞ്ഞത്. കാൽപ്പന്തിന്റെ മാസ്മരിക മാത്രമായിരുന്നില്ല, പെലെ എന്ന അത്ഭുതമനുഷ്യന്റെ കൈമുതൽ. അഭ്രപാളിയിലെ മിന്നും താരമായിരുന്നു എഡ്‌സൺ അറാന്റെസ് ഡൊ നാസിമെന്റോ എന്ന പെലെ.
1971 ൽ അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ച ശേഷം ഓ ബരാവോ ഒട്ടെലോ നോ ബരാട്ടോ ഡോസ് ബിൽഹോസ് (Barão Otelo no Barato dos Bilhões) എന്ന റൊമാൻഡിക് കോമഡി ചിത്രത്തിലാണ് പെലെ ആദ്യമായി അഭിനയിച്ചത്.
1972 ൽ എ മാർച്ച എന്ന ചിത്രത്തിൽ ചിക്കോ ബോണ്ടേഡ് എന്ന മുഴുനീളൻ കഥാപാത്രമായി നിറഞ്ഞാടി. ബ്രസീലിയൻ പത്ര പ്രവർത്തകനും കഥാകൃത്തുമായ അഫോൺസോ ഷ്മിത്തിന്റെ നോവൽ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്.
1981 ൽ എസ്‌കേപ്പ് ടു വിക്ടറി എന്ന സിനിമയാണ് പെലെ അഭിനയിച്ചതിൽ ഏറെ ശ്രദ്ധേയമായത്. നാസി തടങ്കലിൽ നിന്നും ഫുട്‌ബോൾ കളിച്ച് രക്ഷപ്പെടുന്ന ഒരു കൂട്ടം സഖ്യ സൈനികരുടെ കഥപറയുന്ന ചിത്രത്തിൽ ഹോളിവുഡ് സൂപ്പർ താരങ്ങളായ സിൽവസ്റ്റർ സ്റ്റാലോണിനും മൈക്കൽ കെയ്‌നുമൊപ്പമാണ് സ്‌ക്രീൻ പങ്കിട്ടത്. പെലെ എന്ന പേരിലാണ് അദ്ദേഹം ചിത്രത്തിൽ അഭിനയിച്ചത്.
1883 ലാണ് ദ മൈനർ മിറക്കിൾ എന്ന ചിത്രത്തിൽ പെലെ അഭിനയിച്ചത്. തന്നെ ഒരു കാലത്ത് രക്ഷിച്ച ഒരു ഫാദർ നടത്തുന്ന അനാഥാലയം സംരക്ഷിക്കാൻ എത്തുന്ന ഫുട്‌ബോൾ ഇതിഹാസമായ പെലെയാണ് ചിത്രത്തിൽ അദ്ദേഹം എത്തുന്നത്. ട്രാപാൽഹോസ് ആന്റ് ഫുട്‌ബോൾ കിംഗ് എന്ന പടത്തിൽ നാസിമെന്റെ എന്ന കളിക്കാരനും സ്‌പോർട്‌സ് ലേഖകനുമായാണ് പെലെ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
1986 ൽ തന്നെ ഇറങ്ങിയ ഹോട്ട്‌ഷോട്ട് എന്ന ചിത്രത്തിൽ വലിയ പ്രതിസന്ധിയിലകപ്പെട്ട ഒരു യുവകളിക്കാരനെ സഹായിക്കുന്ന സഹ ഫുട്‌ബോൾ താരമായി പെലെ എത്തുന്നു. 2016 ൽ ജെഫ് സിംബലിസ്റ്റ് മൈക്കൽ സിംബലിസ്റ്റ് എന്നിവർ ചേർന്ന് സംവിധാനം ചെയ്തതാണ് പെലെയുടെ സ്‌ക്രീനിൽ എത്തിയ ഔദ്യോഗികമായ ബയോപിക്. ഇതിൽ 1956 ലോകകപ്പ് എങ്ങനെ ബ്രസീൽ നേടി. പെലെ എന്ന ഇതിഹാസം എങ്ങനെ ജനിച്ചുവെന്നാണ് പറയുന്നത്. ഇതിൽ ഒരു നിർണ്ണായക രംഗത്ത് അതിഥി താരമായി പെലെ എത്തുന്നു.
Comments