തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിയാക്കുന്നതിൽ നിയമോപദേശം തേടി ഗവർണർ . മന്ത്രി സ്ഥാനം രാജി വെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ശുപാർശ സംബന്ധിച്ച് നിയമ തടസമുണ്ടോയെന്നാണ് ഗവർണർ സ്റ്റാന്റിംഗ് കൗൺസിലിനോട് നിയമോപദേശം തേടിയത്. ഭരണഘടന വിരുദ്ധ പരാമർശനത്തിന് പിന്നാലെയാണ് സജി ചെറിയാൻ രാജി വെച്ചത്.
സജി ചെറിയാൻ ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്തണമെന്നാണ് സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് സത്യപ്രജിജ്ഞയ്ക്ക് സമയം ആവശ്യപ്പെട്ട് സർക്കാർ ഗവർണർക്ക് കത്ത് നൽകിയിരുന്നു. സജി ചെറിയാനെതിരെ ഭരണഘടന വിരുദ്ധ പ്രസംഗം സംബന്ധിച്ച് തിരുവല്ല കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.
വിവാദ പ്രസംഗത്തിന് പിന്നാലെ ജൂലൈ ആറിനാണ് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ചത്. മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനും സ്ഥിരീകരിച്ചിരുന്നു.
Comments