കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദിന്റെ വേർപാടിൽ അനുശോചിച്ച് നടൻ മോഹൻലാൽ. മലയാണ്മയുടെ പ്രസാദാത്മകത വാക്കുകളിലും വരിയിലും നിറച്ച അനുഗ്രഹീത കവിയായിരുന്നു പ്രിയപ്പെട്ട ബീയാർ പ്രസാദെന്ന് അദ്ദേഹം പറഞ്ഞു.
കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ ‘ഒന്നാം കിളി രണ്ടാം കിളി’ എന്ന ഗാനത്തിലൂടെയാണ്, കവിയും നാടക സംവിധായകനുമായ ബീയാർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കേരളീയത തുളുമ്പുന്ന എത്രയെത്ര മനോഹരഗാനങ്ങൾ പിന്നീട് അദ്ദേഹം സമ്മാനിച്ചുവെന്നും വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ബുധനാഴ്ച വൈകിട്ടാണ് അനുഗ്രഹീത കലാകാരനായ ബീയാർ പ്രസാദ് അന്തരിച്ചത്. ചങ്ങനാശേരിയിൽ വച്ചായിരുന്നു അന്ത്യം. 61 വയസായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ അദ്ദേഹം നിരവധി ഹിറ്റ് ഗാനങ്ങളാണ് മലയാള സിനിമയ്‌ക്ക് വേണ്ടി സമ്മാനിച്ചത്. കിളിച്ചുണ്ടൻ മാമ്പഴമായിരുന്നു ആദ്യ ചിത്രം. വെട്ടം, ജലോത്സവം, മഹാസമുദ്രം തുടങ്ങി നിരവധി സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
Comments