മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ പോലീസിന്റെ പിടിയിൽ. മഞ്ചേരി സ്വദേശികളായ മഹ്സിൻ, ആഷിക്ക്, ആസിഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായ മുഹ്സിൻ സമൂഹമാദ്ധ്യമത്തിലൂടെയാണ് വീട്ടമ്മയുമായി പരിചയത്തിലാകുന്നത്. തുടർന്ന് സൗഹൃദം സ്ഥാപിച്ച ഇയാൾ വീട്ടമ്മയുടെ ഫോൺ നമ്പർ സ്വന്തമാക്കി. സൗഹൃദം നടിച്ച് ഇവരുടെ വീട്ടിൽ എത്തിയ മുഹ്സിൻ വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നൽകി ഇവരെ ലഹരിക്ക് അടിമയാക്കി. തുടർന്ന് സുഹൃത്തുക്കളുമൊത്ത് ഇവരുടെ വീട്ടിലെത്തിയ ഇയാൾ ലഹരി മരുന്ന് നൽകിയ ശേഷം സുഹൃത്തുക്കളോടൊപ്പം ചോർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.
മഞ്ചേരി പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ് മുഹ്സിൻ. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വധശ്രമം ലഹരിക്കടത്ത് തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാൾ. കേസിലെ മുഖ്യപ്രതി മഞ്ചേരി സ്വദേശി റിഷാദിനെ പിടികൂടുന്നതിനായി പോലീസ് ഇയാളുടെ വീട് വളയുന്നതിനിടയിൽ റിഷാദ് വീടിന്റെ ഓട് പൊളിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.
Comments