ഇടുക്കി: ഇടുക്കിയിൽ ഷവർമയിൽ നിന്ന് വിഷബാധ. ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് വിഷബാധയേറ്റത്. നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഗൃഹനാഥനും,ഏഴ് വസയുകാരനും, വയോധികയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദിയും വയറിളക്കവും ഉണ്ടായതിന് പിന്നാലെ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഇരുവരുടെ പരാതിയെ തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകി.
സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ രണ്ട് പെൺകുട്ടികളാണ് മരിച്ചത്. കാസർകോട് അടിക്കത്തുബയലിലെ അൽ-റൊമൻസിയ റെസ്റ്റോറന്റിൽ നിന്ന് പുതുവർഷ തലേന്ന്് ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചിനെ തുടർന്നാണ് 19-കാരി മരിച്ചത്. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രശ്മി ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ടത്. കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത് വരുത്തിയ അൽഫാം കഴിച്ചതിന് പിന്നാലെയാണ് യുവതിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മെഡിക്കൽ കോളേജ് നഴ്സിംഗ് ഹോസ്റ്റലിലേക്ക് ഭക്ഷണം വരുത്തിയാണ് കഴിച്ചത്. സഹോദരൻ ഉൾപ്പെടെ ഭക്ഷണം കഴിച്ച മറ്റ് 26 പേർക്കും ഭക്ഷ്യവിഷബാധ ഏറ്റിരുന്നു.
Comments