മുബൈ : പോലീസുകാരനായി ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നവ്നാഥ് മാരുതി ഷിൻഡെ എന്ന 31-കാരെനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിൽ മൂംബൈയിലെ സർദാർ താരാ സിംഗ് തലവിലായിരുന്നു സംഭവം. പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന മാദ്ധ്യമ പ്രവർത്തകയുടെ കയ്യിൽ നിന്നും പണം തട്ടാൻ ഇയാൾ ശ്രമം നടത്തി. ഇതേ തുടർന്ന് യുവതി നൽകിയ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. മാദ്ധ്യമ പ്രവർത്തക അവരുടെ ഭർത്താവുമായി സർദാർ താരാ സിംഗ് തലവിൽ കാറിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം.
മാദ്ധ്യമ പ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നവഘർ പോലീസ് പ്രതിയെ പിടികൂടിയത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 170 (പൊതുപ്രവർത്തകൻ എന്ന നിലയിൽ ആൾമാറാട്ടം), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. മാദ്ധ്യമ പ്രവർത്തകയും ഭർത്താവും കാറിൽ ഇരിക്കുമ്പോൾ യുവാവെത്തി നിർത്താതെ ചിത്രങ്ങൾ പകർത്തുകയായിരുന്നു. എന്തിനാണ് ചിത്രങ്ങൾ പകർത്തുന്നതെന്ന ചോദ്യത്തിന് മറുപടിയായി പോലീസ് ഉദ്യോഗസ്ഥാനാണ് താനെന്ന് ഇയാൾ പറഞ്ഞു.
തൂടർന്ന് ഐഡന്ററ്റി കാർഡ് കാണിക്കുവാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് സീനിയർ പോലീസ് ഉദ്യോഗസ്ഥനെ വിളിക്കുന്നതായും ഇയാൾ അഭിനയിച്ചു. നിർത്തിയിട്ടിരുന്ന കാറിൽ ഓരാൾ സ്ത്രീയെ പീഡിപ്പിക്കുവാൻ ശ്രമിച്ചുവെന്നും പിഴ ഈടാക്കി പറഞ്ഞു വിട്ടുവെന്നും ഫോണിൽ പറഞ്ഞതായി പരാതിയിൽ ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് മാദ്ധ്യമ പ്രവർത്തക പോലീസ് കൺഡ്രോൾ റൂമിൽ ബന്ധപ്പെട്ടു. പിന്നാലെ പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments