കാബൂൾ : അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വിദേശകാര്യ മന്ത്രാലയത്തിന് പുറത്തുണ്ടായ ചാവേർ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അഫ്ഗാൻ തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടുള്ള സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുസ്ലീം സമൂദായത്തിന് നേരെയുള്ള ഇത്തരമൊരു ആക്രമണം ഭീരുത്വ പരമാണെന്ന് കാബൂൾ പോലീസ് മേധാവി ഖാലിദ് സദ്രാൻ പറഞ്ഞു. സംഭവത്തിൽ രാജ്യം അപലപിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. നിലവിൽ അഞ്ച് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിൽ 40-ൽ അധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അഫ്ഗാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില സന്നദ്ധസംഘടനകളും റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിന്റെ നിലവിൽ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറസാൻ ആണെന്നാണ് താലിബാന്റെ വാദം. താലിബാൻ രാജ്യത്തിന്റെ ഭരണം കൈക്കലാക്കിയത് മുതൽ നിരന്തര ആക്രമണങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ പുറത്ത് നടന്ന സ്‌ഫോടനത്തെ ഐക്യരാഷ്‌ട്ര സഭയും അപലപിച്ചു.
Comments