മുംബൈ : ഭാര്യയെ കൊലപ്പെടുത്തി സീലിംഗ് കമ്പിയിൽ കെട്ടി തൂക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മുംബൈ ധാരാവിയിലാണ് സംഭവം. ഭർത്താവ് നിരന്തരം ഭാര്യയെ ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ധാരാവി സ്വദേശിനി 24-കാരി യശോദ ഖതീക്കാണ് മരിച്ചത്.
കമ്പിയിൽ തൂങ്ങിയ നിലയിലാണ് യശോദയുടെ മൃതദേഹം കണ്ടെടുത്തത്. ഭർത്താവ് റെഹാൻ ഖാൻ യശോദയെ നിരന്തരം ആക്രമിച്ചിരുന്നതായും മതം മാറാൻ നിർബന്ധിച്ചിരുന്നതായും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഇസ്ലാം മതവിശ്വാസിയായ റെഹാൻ ഖാൻ യശോദയുമായി പ്രണയബന്ധത്തിലാകുകയായിരുന്നു. തുടർന്ന് വിവാഹം കഴിച്ചെങ്കിലും മതം മാറാത്തതിലുള്ള വൈരാഗ്യത്തിലാണ് യുവതിയെ കൂരമർദ്ദനത്തിനിരയാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
ശ്വാസംമുട്ടിയാണ് യുവതി മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് പോലീസ് ഭർത്താവിനെ ചോദ്യം ചെയ്തത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ പോലീസ് റൊഹാനെ അറസ്റ്റ് ചെയ്തു. മതപരിവർത്തനം തടയൽ നിയമപ്രകാരവും കൊലപാതകം ആത്മഹത്യയാക്കാൻ ശ്രമിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
Comments