തിരുവനന്തപുരം: കാര്യവട്ടം ഏകദിന മത്സരത്തിൽ കാണികൾ കുറയാൻ കാരണം കായിക മന്ത്രി വി.അബ്ദുറഹിമാന്റെ പരാമർശമാണെന്ന് ആവർത്തിച്ച് കെസിഎ പ്രസിഡന്റ്. കെസിഎയാണ് മത്സരത്തിന്റെ സംഘാടകർ എന്നകാര്യം ആരും തിരിച്ചറിഞ്ഞില്ല. മന്ത്രിയുടെ പരാമർശങ്ങൾ കാണികളെ ചൊടിപ്പിച്ചു. സർക്കാരാണ് ടൂർണമെന്റ് നടത്തുന്നതെന്ന് അവർ തെറ്റിദ്ധരിച്ചു. അതിനാലാണ് ബോയ്‌കോട്ട് ക്യാമ്പൈൻ നടന്നതെന്നും അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.
കാണികൾ കുറഞ്ഞതിനെക്കുറിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ് തന്നോട് തിരക്കിയതായും 5,000 രൂപയുടെ ടിക്കറ്റ് മാത്രമേ വിറ്റിട്ടുള്ളു എന്ന് കേട്ടപ്പോൾ അദ്ദേഹം ഞെട്ടിയതായും ജയേഷ് ജോർജ് പറഞ്ഞു. പരീക്ഷയും ഉത്സവങ്ങളും കാരണമാണ് കാണികളുടെ എണ്ണം കുറഞ്ഞതെന്നായിരുന്നു താൻ ബിസിസിഐയ്‌ക്ക് നൽകിയ മറുപടി. സർക്കാരിനെയും മന്ത്രിയെയും കുറ്റപ്പെടുത്താൻ ആകില്ലല്ലോയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
40,000 പേർ കൊള്ളുന്ന സ്റ്റേഡിയത്തിൽ ആകെ എത്തിയത് 6,000 താഴെ കാണികൾ മാത്രമാണ് പണംമുടക്കി മത്സരം കാണാൻ എത്തിയതെന്ന് കെസിഎ അറിയിച്ചു. സ്റ്റേഡിയം കാലിയായി കിടന്നതിൽ ഇതിൽ ആശ്ചര്യം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
Comments