കാഠ്മണ്ഡു : പൊഖാറ വിതച്ച ദുരന്തത്തിൽ നാമവശേഷമായ കൂട്ടത്തിൽ സോനുവും. മരിച്ച അഞ്ച് ഇന്ത്യക്കാരിലൊരാളാണ് സോനു (35). ദുരന്തം ലോകം കണ്ടത് സോനു പകർത്തിയ തൽസമയ വീഡിയോയിലൂടെയാണ്. ഉത്തർപ്രദേശിലെ ഖസിപൂറിൽ നിന്നും പാശുപതിനാഥിലേക്കാണ് യാത്ര തുടങ്ങിയത്.
ജനുവരി പത്തിന് സുഹൃത്തുക്കളായ അഭിഷേക് കുശ്വാഹ, വിശാൽ ശർമ, അനിൽ കുമാർ എന്നിവർക്കൊപ്പമാണ് സോനു നേപ്പാളിലേക്ക് പോയത്. പൊഖാറയിൽ പാരാഗ്ലൈഡിങ്ങിന് ശേഷം നാലുപേരും ചൊവ്വാഴ്ച മടങ്ങാനിരിക്കുകയായിരുന്നു അപകടം. മൂന്നാമത്തെ കുട്ടിക്കായുളള നേർച്ചയുടെ ഭാഗമായാണ് കാഠ്മണ്ഡുവിലെ പാശുപതിനാഥ ക്ഷേത്രം സന്ദർശിക്കാനൊരുങ്ങിയത്. സന്ദർശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു ദാരുണ സംഭവം ഉണ്ടായത്.
ദുരന്തത്തിന് മിനിറ്റുകൾക്ക് മുൻപ് വിമാനത്തിനുള്ളിലെ ദൃശ്യം സോനു ഫേസ്ബുക്ക് ലൈവിലൂടെ ചിത്രീകരിക്കുകയായിരുന്നു. ദുരന്തദൃശ്യം വീഡിയോയിലൂടെ കണ്ട് ലോകം അമ്പരന്നു.
Few moments before Nepal plain crash 🥲🥲🥲🥲 pic.twitter.com/SOWi0NBeCT
— B.Shirazi (@BShirazi3) January 15, 2023
കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്‌ട്രാ വിമാനത്താവളത്തിൽ നിന്ന് രാവിലെ 10.33ന് പറന്നുയർന്ന വിമാനം ലാൻഡിങ്ങിന് ഏതാനും നിമിഷങ്ങൾക്ക് മുൻപാണ് അപകടത്തിൽപ്പെട്ടത്. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്കുള്ള യതി എയർലൈൻസിന്റെ എടിഎആർ 72 വിമാനമാണ് തകർന്നത്. വിമാനത്തിൽ 68 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടെ 72 പേരാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 14 വിദേശികളാണ്
വിമാനത്തിൽ ഉണ്ടായിരുന്നത്.
അപകടകാരണം കണ്ടെത്താൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു.
Comments