ഹോട്ടൽ വാടക നൽകാതെ ഒരാൾക്ക് എത്ര നാൾ താമസിക്കാൻ സാധിക്കും. കൂടി വന്നാൽ ഒരാഴ്ച അല്ലേ…എന്നാൽ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീല പാലസിൽ നിന്നാണ് ഒരു ‘കിംഗ് ലയർ’ ന്റെ കഥ പുറത്ത വന്നിരിക്കുന്നത്. എം ഡി ഷരീഫ് എന്ന യുവാവാണ് ‘കിംഗ് ലയർ’ എന്ന് പോലീസ് കണ്ടെത്തി. 23 ലക്ഷത്തിലധികം രൂപയാണ് ഇയാൾ ഹോട്ടൽ ബില്ലിനത്തിൽ നൽകാനുണ്ടായിരുന്നത്. യുഎഇ പൗരനെന്ന തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
അബുദാബി രാജകുടുംബാഗമായ ഷേക്ക് ഫലാഹ് ബിൻ അൽ സൈദ് അൽ നഹ്യന്റെ സ്വന്തക്കാരനെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഇയാൾ ഹോട്ടലിൽ മുറിയെടുത്തത്. ഔദ്യോഗിക കാര്യങ്ങൾക്കായാണ് ഇന്ത്യയിൽ എത്തിയതെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് ഒന്നിന് മുറിയെടുത്ത ഇയാൾ നവംബർ 20 വരെ ഹോട്ടലിൽ തന്നെ തുടർന്നു. റൂം നമ്പർ 427 ലാണ് നാല് മാസവും താമസിച്ചത്. താമസത്തിനിടയിൽ ഹോട്ടലിലെ വെള്ളി പാത്രങ്ങൾ മറ്റ് വില പിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കി.
യുഎഇ റസിഡന്റ് കാർഡ്, ബിസിനസ് കാർഡ് തുടങ്ങി ഹോട്ടലിൽ നൽകിയ തിരിച്ചറിയൽ രേഖകളെല്ലാം വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണവും താമസവും അടക്കം 35 ലക്ഷം രൂപയുടെ ബില്ലിൽ 11 ലക്ഷത്തോളം രൂപ ഹോട്ടൽ ബില്ലടച്ചതായും സൂചനയുണ്ട്. നവംബർ ഒന്നിന് ഉച്ചയ്ക്ക് ഒരുമണിയൊടെ വണ്ടിച്ചെക്ക് നൽകിയാണ് ഇയാൾ ഹോട്ടലിൽ നിന്നും സ്ഥലം വിട്ടത്. ഹോട്ടൽ അധികൃതരോട് പറഞ്ഞ വിവരങ്ങൾ എല്ലാം കളളമാണെന്ന പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഷെരീഫിനെ കണ്ടെത്താൻ ഡൽഹി പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
Comments