പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്നിലെ അങ്കണവാടിയിൽ മുർഖനെ കണ്ടെത്തി. അങ്കണവാടി ജീവനക്കാരി അടുക്കള വൃത്തിയാക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. അങ്കണവാടിയിൽ കുട്ടികൾ ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി.
വനംവകുപ്പ് ആർആർ ടീം എത്തി പരിശോധിച്ചാണ്, മൂർഖൻ എന്ന് സ്ഥിരീകരിച്ചത്. ഇതിനിടെ പാമ്പ് തറയിലെ മാളത്തിലേക്ക് ഇഴഞ്ഞ് മാറിയതിനാൽ പിടികൂടാൻ വനം വകുപ്പിന് സാധിച്ചില്ല. അപായ സാധ്യത നിലനിൽക്കുന്നതിനാൽ അങ്കണവാടി അടച്ചു.
1993 ൽ നിർമിച്ച അങ്കണവാടിയുടെ അവസ്ഥ ശോചനീയമാണ്. നിലവിലെ പ്രതിസന്ധി പരിഹരിച്ച ശേഷമേ ഇനി അങ്കണവാടി തുറക്കൂ.
2019-ൽ വയനാട് സുൽത്താൻ ബത്തേരിയിൽ സ്‌കൂളിൽ നിന്ന പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചിരുന്നു. സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിനി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ചത്.
Comments