ലണ്ടൻ: ബിബിസി ഡോക്യുമെന്ററിക്കെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും രംഗത്ത്. പാർലമെന്റിൽ ഡോക്യുമെന്ററിയെക്കുറിച്ച് ചർച്ചയുണ്ടായപ്പോഴാണ് യുകെ പ്രധാനമന്ത്രി മോദിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
നേരത്തെ വിദേശകാര്യ മന്ത്രാലയം ഡോക്യുമെന്ററിക്കെതിരെ കടുത്ത വിമർശനമുന്നയിച്ച് രംഗത്ത് വന്നിരുന്നു. ഗോധ്രാനന്തര കലാപത്തെക്കുറിച്ചും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെക്കുറിച്ചും സംസാരിക്കുന്ന ഡോക്യുമെന്ററി പ്രൊപ്പഗണ്ടയാണെന്നായിരുന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി വ്യക്തമാക്കിയത്.
ഇതിന് പിന്നാലെയാണ് ബ്രീട്ടീഷ് പാർലമെന്റിലും ബിബിസി ഡോക്യുമെന്ററി ചർച്ചയാവുന്നത്. ഡോക്യുമെന്ററിയെക്കുറിച്ചും നരേന്ദ്രമോദിയെക്കുറിച്ചും പാക് വംശജനായ ബ്രിട്ടീഷ് എംപി ഇമ്രാൻ ഹുസൈൻ പാർലമെന്റിൽ ഉന്നയിക്കുകയായിരുന്നു. ഗോധ്രാനന്തര കലാപത്തിന്റെ ഉത്തരവാദി നരേന്ദ്രമോദിയാണെന്ന് ആരോപിച്ച ഇമ്രാൻ ഹുസൈനെതിരെ പ്രധാനമന്ത്രി ഋഷി സുനക് നിശിതമായി വിമർശിച്ചു.
മിസ്റ്റർ സ്പീക്കർ, ഗോധ്രാനന്തര കലാപത്തെക്കുറിച്ച് യുകെ സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അതിനിതുവരെയും മാറ്റം വന്നിട്ടില്ല. ഒരുകാര്യം സുനിശ്ചിതമാണ്. ഹിംസപ്രവൃത്തിയോട് ഒരിക്കലും നാം സഹിഷ്ണുത പുലർത്തില്ല. പക്ഷെ ബഹുമാന്യമായ ഒരു വ്യക്തിയെക്കുറിച്ച് നടത്തുന്ന ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഋഷി സുനക് പറഞ്ഞു.
UK Government PM Rishi Sunak Criticizes BBC Report:
UK PM Rishi Sunak dismisses Pakistani-origin Imran Hussain, a British MP, appearing in the House in connection with an allegation against PM Modi, which was conducted by BBC. pic.twitter.com/Uu3O72g1tU
— 𝐊𝐚𝐩𝐢𝐥 𝐊𝐮𝐦𝐚𝐫 (@kapilkumaron) January 19, 2023
Comments