തിരുവനന്തപുരം: ഹർത്താൽ അക്രമത്തിൽ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. കോടതി ഉത്തരവ് ഉണ്ടായിട്ടും കണ്ടുകെട്ടൽ നടപടികൾ വൈകിപ്പിച്ചതിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾ വേഗത്തിലാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കകം സ്വത്തുക്കൾ കണ്ടുകെട്ടണമെന്നാണ് ജില്ലാ കളക്ടർമാർക്ക് നൽകിയിക്കുന്ന നിർദ്ദേശം. ലാൻഡ് റവന്യു കമ്മീഷണറാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നടപടികളുടെ ഭാഗമായി നോട്ടീസ് നൽകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു.
ഈ മാസം ജപ്തി നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാരിന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ വീണ്ടും സമയം ചോദിച്ചത് കോടതിയെ ചൊടിപ്പിച്ചിരുന്നു. ഈ മാസം 15നു മുൻപ് ജപ്തി നടപടികൾ പൂർത്തിയാക്കുമെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചത്. നടപടി വൈകിയതിൽ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു.
Comments