ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങുന്നവർക്ക് സന്തോഷ വാർത്ത. മംഗളൂരുവിൽ നിന്ന് അതിവേഗ കപ്പൽ സർവീസ് ആരംഭിച്ചു. കൊവിഡ് കാലത്ത് നിർത്തിവച്ച ‘എം.എസ്.വി പരളി’ ആണ് സർവീസ് പുനരാരഭിച്ചിരിക്കുന്നത്.
ലക്ഷദ്വീപിലെ കടമത്ത്, കിൽത്താൻ ദ്വീപുകളെ മംഗളുരുവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സർവീസ് നടത്തുന്നത്. ഏഴ് മണിക്കൂറിൽ താഴെ സമയം കൊണ്ട് ലക്ഷദ്വീപിലെത്താം. പൈലറ്റും ചീഫ് എഞ്ചിനീയറും ഉൾപ്പടെ എട്ട് പേരാണ് കപ്പിലിലെ ജീവനക്കാർ.
ലോകത്താകമാനം ജനപ്രീതിയേറിയ ദ്വീപാണ് ലക്ഷദ്വീപ്. വിസ്മയിപ്പിക്കുന്ന തുരുത്തുകളും ഇവിടുത്തെ മാത്രം പ്രത്യേകതയായ പവിഴപ്പുറ്റുകളും ലക്ഷദ്വീപിന്റെ മാത്രം പ്രത്യേകതയാണ്. ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. അടുത്തിടെ നാവികസേനയുടെ താവളവും ആരംഭിച്ചിരുന്നു.
ഇന്ത്യയുമായുള്ള മാലദ്വീപിന്റെ നയതന്ത്രവിള്ളലും ലക്ഷദ്വീപിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിച്ചു. ഇതോടെ ലക്ഷദ്വീപിലേക്കുള്ള ടൂറിസം സാധ്യതകൾ വർദ്ധിക്കുകയാണ്. ഇന്ത്യക്ക് പുറമേ ലോകത്തിന്റെ വിവിധ കേണിൽ നിന്നുള്ളവർ ലക്ഷദ്വീപിലെത്തുന്നുണ്ട്.