ഉത്തർപ്രദേശ്: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചെറിയ ഇടവേള നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി കാൺപൂരിലെ ഗുരുദ്വാരയിൽ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാർത്ഥനകൾ നടത്തുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. ഗുരുദ്വാരയിൽ വരുന്നത് പ്രത്യേക അനുഭൂതി പകരുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
” കാൺപൂരിലെ ഗുരുദ്വാരയിയിലെത്തി പ്രാർത്ഥിച്ചു. ഗുരുദ്വാരയിലേക്ക് വരുമ്പോൾ എപ്പോഴും പ്രത്യേക അനുഭൂതി ലഭിക്കുന്നു. സിഖ് ഗുരുക്കളുടെ ചിന്തകളും ആദർശങ്ങളും ജനങ്ങൾക്ക് ശക്തി പകരുകയും പ്രചോദനമേകുകയും ചെയ്യുന്നു.”- പ്രധാനമന്ത്രി കുറിച്ചു.
ഡൽഹി കഴിഞ്ഞാൽ 1984ലെ സിഖ് വിരുദ്ധ കലാപം ഏറ്റവും കൂടുതൽ ബാധിച്ചത് കാൺപൂരിലാണ്. കുറ്റവാളികളെ ശിക്ഷിക്കാതെ കോൺഗ്രസ് കാൺപൂരിലെ ജനങ്ങളോട് ക്രൂരത കാണിച്ചു. എന്നാൽ 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയതോടെ നീതി നടപ്പിലാക്കി.
ਗੁਰਦੁਆਰਾ ਸ੍ਰੀ ਕੀਰਤਨਗੜ੍ਹ ਸਾਹਿਬ, ਗੁੰਮਟੀ, ਕਾਨਪੁਰ ਵਿਖੇ ਅਰਦਾਸ ਕੀਤੀ। ਗੁਰਦੁਆਰੇ ਆਉਣਾ ਹਮੇਸ਼ਾ ਖਾਸ ਹੁੰਦਾ ਹੈ। ਸਤਿਕਾਰਯੋਗ ਸਿੱਖ ਗੁਰੂਆਂ ਦੇ ਵਿਚਾਰ ਅਤੇ ਆਦਰਸ਼ ਮਨੁੱਖਤਾ ਨੂੰ ਰੋਸ਼ਨ ਕਰਦੇ ਰਹਿੰਦੇ ਹਨ ਅਤੇ ਲੱਖਾਂ ਲੋਕਾਂ ਨੂੰ ਬਲ ਬਖਸ਼ਦੇ ਹਨ। pic.twitter.com/HM0ReMml6o
— Narendra Modi (@narendramodi) May 4, 2024
ഞങ്ങൾക്ക് നീതി ലഭിക്കുമെന്ന വിശ്വാസം തന്നെ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. എന്നാൽ 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയതോടെ ഇതിനുളള നടപടികൾ വേഗത്തിലാക്കി. കാൺപൂർ കലാപവുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ കുറ്റവാളികളെ ശിക്ഷിച്ചു. ഇരകളായവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയെന്നും 1984 ലെ കലാപത്തിൽ അച്ഛനെയും അമ്മാവനെയും നഷ്ടമായ കാൺപൂരിലെ അശോക് നഗർ സ്വദേശി ഹർജിത് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.