ന്യൂഡൽഹി : പ്രവീൺ നെട്ടാരു വധകേസിൽ എൻഐഎ 20 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120ബി (ഗൂഡാലോചന കുറ്റം), 153 എ(ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 302 (കൊലപാതക കുറ്റം) കൂടാതെ 1967ലെ യുഎപിഎ നിയമത്തിലെ 16,18,20 തുടങ്ങിയ വകുപ്പുകളും ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ആയുധ നിയമത്തിലെ സെക്ഷൻ 25(1) ചുമത്തിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് ഭീകരരായ സുള്ള്യയിലെ മുഹമ്മദ് ഷിയാബ്, മുസ്തഫ പൈചാർ, നെക്കിലാടി മസുദ്, നൗഫൽ എം, ബെല്ലാരയിലുള്ള ഇസ്മായിൽ ഷാഫി കെ, കെ മുഹമ്മദ് ഇഖ്ബാൽ, ഷഹീദ് എം, മുഹമ്മദ് ഷഫീഖ്, ഉമ്മർ ഫാറൂഖ് എം ആർ, മസീദിയിലെ അബ്ദുൾ കബീർ,സൈനുൽ ആബിദ് വൈ, ഷെയ്ഖ് സദ്ദാം ഹുസൈൻ. സവനൂർ സ്വദേശി സക്കീർ എ, എൻ അബ്ദുൽ ഹാരിസ്, മടിക്കേരിയിലെ തുഫൈൽ എം എച്ച് തുടങ്ങിയവരാണ് പ്രതികൾ.
പോപ്പുലർ ഫ്രണ്ടുമായി ബന്ധമൂള്ള പ്രതികളിൽ ആറ് പേർ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യ അജണ്ടയിൽ 2047-ഓടെ ഇന്ത്യയെ ഇസ്ലാമിക രാഷട്രമാക്കാനും, സമൂഹത്തിൽ ഭീകര അന്തരീക്ഷം സൃഷ്ടിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രവീൺ നെട്ടാരൂവിനെ വധിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ 26 ന് സൈക്കിളിലെത്തിയ അക്രമികൾ പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ കൊലയ്‌ക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ട് ഭീകരരാണെന്ന് കണ്ടെത്തുകായായിരുന്നു.
Comments