ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കെട്ടുകഥകൾ നിരത്തി ബിബിസി തയ്യാറാക്കിയ ഡോക്യൂമെന്ററിക്കെതിരെ പൗരപ്രമുഖരുടെ സംയുക്ത പ്രസ്താവന. 13 മുൻ ജഡ്ജിമാരും, 133 ഉന്നത ഉദ്യോഗസ്ഥരും, 33 മുൻ അംബാസിഡർമാർ, 156 മുൻ സൈനിക ഉദ്യോഗസ്ഥർ എന്നിവരാണ് ബിബിസിയ്‌ക്കെതിരെ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
കടന്നുപോയ ബ്രിട്ടീഷ് കൊളോണിയൽ മനോഭാവത്തിൽ നിന്നാണ് ഡോക്യുമെന്ററി പിറവി എടുത്തിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് ബിബിസിയുടെ നടപടി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് ഡോക്കുമെന്ററയിലൂടെ നടപ്പാക്കുന്നതെന്നും പ്രസ്താവനയിൽ വിമർശിക്കുന്നു. റോ മുൻ മേധാവി സഞ്ജീവ് ത്രിപാഠി ഐപിഎസാണ് സംയുക്ത പ്രസ്താവനയിൽ ആദ്യം ഒപ്പുവെച്ചിരിക്കുന്നത്.
ഡോക്കുമെന്ററിക്കെതിരെ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ബ്രിട്ടനിലെ ഇന്ത്യൻ വംശജരും സംഘടനകളും ഡോക്കുമെന്ററിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
Comments