ബെംഗളൂരു: സ്ത്രീകളെക്കുറിച്ച് വിശാലമായ കാഴ്ചപ്പാടുള്ള ഒരേയൊരു പാർട്ടി ഭാരതീയ ജനതാ പാർട്ടിയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. ഔപചാരിക വിദ്യാഭ്യാസവും സാമ്പത്തിക വിദ്യാഭ്യാസവും എല്ലാ സ്ത്രീകളും നേടണം. സ്ത്രീകളുടെ സമ്പാദ്യം കുടുംബത്തിന്റെ സ്വത്ത് ആണ്. പാർട്ടിയുടെ ഉന്നതമായ സ്ഥാനങ്ങളിലേയ്‌ക്ക് സ്ത്രീകൾ കടന്നു വരണമെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. ബിജെപി മഹിളാ മോർച്ച ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു കർണാടക മുഖ്യമന്ത്രി.
ಇಂದು ತುಮಕೂರಿನಲ್ಲಿ ಆಯೋಜಿಸಿದ್ದ ಭಾರತೀಯ ಜನತಾ ಪಾರ್ಟಿಯ ರಾಷ್ಟ್ರೀಯ ಮಹಿಳಾ ಮೋರ್ಚಾ ಕಾರ್ಯಕಾರಿಣಿ ಸಭೆಯಲ್ಲಿ ಮಾತನಾಡಿದೆನು. pic.twitter.com/oo9P2m4EPb
— Basavaraj S Bommai (@BSBommai) January 21, 2023
‘വിദ്യാസമ്പന്നരല്ലെങ്കിലും നമ്മുടെ അമ്മമാർക്ക് അറിവിന്റെ നിധിയുണ്ടായിരുന്നു. പെൺഭ്രൂണഹത്യയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത് പെൺകുട്ടികളോടുള്ള അദ്ദേഹത്തിന്റെ കരുതലാണ്. സ്ത്രീകൾ ബിജെപിയിൽ ഒരു പ്രധാന പങ്ക് വഹിക്കണം. മഹിളാ മോർച്ച നേതാക്കളാകുക മാത്രമല്ല, ബിജെപി നേതാക്കളായി ഉയരണം. മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജ് എല്ലാ പ്രധാന നേതാക്കൾക്കൊപ്പവും ചേർന്ന് പ്രവർത്തിച്ച നേതാവായിരുന്നു. അവർക്ക് കർണാടകയുമായി പ്രത്യേക ബന്ധമുണ്ടായിരുന്നു, കന്നഡക്കാരുടെ ഹൃദയത്തിൽ സ്പർശിച്ച നേതാവാണ് സുഷമ സ്വരാജ്’.
‘വിവരസാങ്കേതികവിദ്യ, ഡിജിറ്റൽ വിദ്യാഭ്യാസം, സാമ്പത്തിക വിദ്യാഭ്യാസം എന്നിവയും പ്രധാനമാണ്. ഔപചാരിക വിദ്യാഭ്യാസവും സാമ്പത്തിക വിദ്യാഭ്യാസവും പ്രധാനമാണ്. സ്ത്രീകൾ ഇത് നേടിയാൽ ഇതിലും വലിയ ആയുധമില്ല. അവർ കഠിനാധ്വാനികളും സത്യസന്ധരുമാണ്. സ്ത്രീകൾ സമത്വത്തിനും നീതിക്കും വേണ്ടി സംസാരിക്കണം, അതുവഴി രാജ്യത്തിന് ബഹുമതികൾ കൊണ്ടു വരണം. പ്രധാനമന്ത്രി മോദി പറഞ്ഞ സുവർണ്ണ നാളുകൾ അതിവേഗം അടുക്കുകയാണ്. സ്ത്രീകളില്ലാതെ അത് പൂർണ്ണമാകില്ല. സ്ത്രീകൾ വികസനത്തിന്റെ കേന്ദ്രബിന്ദുവായി മാറണം. ശാസ്ത്രം, എയ്‌റോസ്‌പേസ്, എഞ്ചിനീയറിംഗ്, ഐടി/ബിടി തുടങ്ങിയ മേഖലകളിൽ അവർ ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അവർക്ക് ആത്മാഭിമാനത്തോടെയുള്ള ജീവിതം നയിക്കാൻ സർക്കാർ എല്ലാ സഹായവും നൽകും’ എന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.
Comments