ലണ്ടൻ: കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്രിട്ടീഷ് പാർലമെന്റ് അംഗവും നിയമനിർമ്മാതാവുമായ ലോർഡ് കരൺ ബിലിമോറിയ പ്രശംസിച്ച് രംഗത്തെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും ശക്തിമാനായ നേതാക്കളിൽ ഒരാളാണ് നരേന്ദ്രമോദിയെന്ന് ലോർഡ് കരൺ ബിലിമോറിയ പ്രതികരിച്ചതിന് പിന്നാലെ ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ മോദിക്ക് പിന്തുണയർപ്പിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് യുകെ.
ബിബിസിക്കെതിരെ അന്വേഷണം വേണമെന്നാണ് യുകെയിൽ ഓൺലൈനിലൂടെ സമർപ്പിക്കപ്പെട്ട ഹർജിയിൽ ആവശ്യപ്പെടുന്നത്. മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ഹർജിയിൽ പറയുന്നു. ഒരു പബ്ലിക്ക് ബ്രോഡ്കാസ്റ്റർ എന്ന നിലയിൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ സ്വീകരിക്കേണ്ട ഉത്തരവാദിത്വം ലംഘിച്ചുവെന്നും ഇത് ഗുരുതരമാണെന്നുമാണ് ഹർജി.
ഞായറാഴ്ച രാത്രി ഓൺലൈനിലൂടെ ഹാജരാക്കപ്പെട്ട പരാതിയിൽ 2,500ൽ അധികം പേരാണ് ഒപ്പുവച്ചിരിക്കുന്നത്. ബിബിസിയുടെ നടപടിയെ ശക്തമായി അപലപിച്ചുകൊണ്ടാണ് പരാതി എത്തിയിരിക്കുന്നത്. വായനക്കാരെയും കാഴ്ചക്കാരെയും വലിയതോതിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ മനഃപൂർവ്വം തയ്യാറാക്കിയ ഡോക്യുമെന്ററിയാണെന്നും ഇതിന് പിന്നിൽ പ്രൊപ്പഗണ്ട ജേർണലിസമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ പരമോന്നത കോടതി സുദീർഘമായ വിചാരണയ്ക്ക് ശേഷം വിധിപ്രസ്താവത്തിലൂടെ അറിയിച്ച കണ്ടെത്തലുകളെ നിഷ്പ്രഭമാക്കുന്നതാണ് ബിബിസിയുടെ ഡോക്യുമെന്ററി. നിഷ്പക്ഷതയുടെ നിലവാരം പുലർത്തുന്നതിൽ പരാജയപ്പെട്ട ബിബിസിയുടെ എഡിറ്റോറിയൽ ടീമിൽ നിന്നുണ്ടായ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.
Comments