ന്യുഡൽഹി: മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകനും കോൺഗ്രസ് ദേശീയ സോഷ്യൽ മീഡിയ കോ-കോഡിനേറ്ററുമായ അനിൽ ആന്റണി പാർട്ടി പദവികളിൽ നിന്നും രാജിവെച്ചത് വലിയ ചർച്ചകളിലേക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് നിരവധി നേതാക്കൾ തങ്ങളുടെ അഭിപ്രായം പങ്കുവെയ്‌ക്കുകയും ചെയ്തു.
ഇപ്പോഴിതാ, ചർച്ചയാകുന്നത് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനെവാലയുടെ വാക്കുകളാണ്. 2017-ൽ ഷെഹസാദ് രാഹുൽ ഗാന്ധിയുടെ പാർട്ടി അദ്ധ്യക്ഷ സ്ഥാനർത്ഥിത്വം ചോദ്യം ചെയ്തതിന് പാർട്ടിൽ നിന്നും പുറത്തുപോകേണ്ടി വന്ന നേതാവാണ് ഷെഹസാദ്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ ഓർമിപ്പിച്ചുകൊണ്ട് ട്വീറ്ററിലൂടെ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.
‘ഏറെ പ്രിയപ്പെട്ട അനിൽ ആന്റണി… നിന്റെ രാജി എനിക്ക് സന്തോഷം പകരുന്നതാണ്. ഞാൻ പാർട്ടിയിൽ നിന്ന് രാജിവെച്ചതിന് ശേഷവും കോൺഗ്രസിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. കുടുംബാധിപത്യത്തിനെതിരെ സംസാരിച്ചതിനാണ് ഞാൻ കോൺഗ്രസിൽ നിന്നും പുറത്തായത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കൾ എന്ന് സ്വയം നടിക്കുന്നവരാണ് പാർട്ടിയെ നയിക്കുന്നത്.’ എന്ന് ഷെഹസാദ് പൂനെവാല ട്വീറ്റ് ചെയ്തു.
ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി അനിൽ കെ ആന്റണി ട്വിറ്ററിലൂടെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ അനിൽ പാർട്ടി പദവികൾ രാജിവെച്ചത്.
രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ഡോക്യുമെന്ററിയിലെ ഉള്ളടക്കമെന്ന് അദ്ദേഹം തന്റെ ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടു. മുൻവിധിയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ എന്നും അദ്ദേഹം പറഞ്ഞിരുന്നു. അനിലിന്റെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്ന ശേഷവും തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അദേഹം വ്യക്തമാക്കിയിരുന്നു.
My dear friend Anil Antony’s resignation from Congress is dejavu for me.
Nothing has changed in Congress since I was forced out for speaking against dynasty.
Congress has an emergency, intolerant mindset & it pretends to be a torchbearer of free speech!
Pehle Congress Jodo
— Shehzad Jai Hind (@Shehzad_Ind) January 25, 2023
Comments